പന്ത്രണ്ടാംക്ലാസ് പരീക്ഷ: സംസ്ഥാനങ്ങൾ പത്തുദിവസത്തിനകം ഫോർമുല നൽകണമെന്നു സുപ്രീംകോടതി
പന്ത്രണ്ടാംക്ലാസ് പരീക്ഷ: സംസ്ഥാനങ്ങൾ പത്തുദിവസത്തിനകം  ഫോർമുല നൽകണമെന്നു സുപ്രീംകോടതി
Friday, June 25, 2021 1:16 AM IST
ന്യൂഡൽഹി: പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ജൂലൈ 31നുള്ളിൽ പ്രസിദ്ധീകരിക്കാൻ സംസ്ഥാന പരീക്ഷാ ബോർഡുകൾക്ക് സുപ്രീംകോടതി നിർദേശം. മൂല്യനിർണയത്തിനായി ഓരോ സംസ്ഥാനവും തങ്ങളുടെ ഫോർമുലകൾ തയാറാക്കി പത്തു ദിവസത്തിനകം സമർപ്പിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു.

ഏകീകൃതമായ ഒരു ഫോർമുല വേണമെന്നല്ല നിർദേശിക്കുന്നത്. ഓരോ സംസ്ഥാന പരീക്ഷ ബോർഡിനും തങ്ങളുടേതായ ഒരു ഫോർമുല തയാറാക്കാൻ അധികാരമുണ്ട്. രാജ്യത്തുടനീളം ഒരു ഏകീകൃത ഫോർമുല വേണമെന്നു നിർദേശിക്കുന്നില്ലെന്നും സുപ്രീംകോടതി ജസ്റ്റീസുമാരായ എ.എം. ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി എന്നിവർ ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി.

പന്ത്രണ്ടാം ക്ലാസ് പരീക്ഷയുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. കഴിഞ്ഞ ആഴ്ച കുട്ടികളുടെ മൂല്യനിർണയം നടത്തുന്നതിന് സിബിഎസ്ഇയും സിഐഎസ്‌സിഇയും സമർപ്പിച്ച ഫോർമുല സുപ്രീംകോടതി അംഗീകരിച്ചിരുന്നു. സിബിഎസ്ഇ, സിഐഎസ്‌സിഇ ബോർഡുകളും ജൂലൈ 31നകം ഫലം പ്രസിദ്ധീകരിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു.


നിലവിൽ രാജ്യത്ത് 21 സംസ്ഥാനങ്ങൾ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കുകയും ആറു സംസ്ഥാനങ്ങൾ പരീക്ഷ നടത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ, പരീക്ഷയുമായി മുന്നോട്ടു പോകാനുള്ള ആന്ധ്രപ്രദേശിന്‍റെ നീക്കത്തിൽ സുപ്രീംകോടതി അതൃപ്തി പ്രകടിപ്പിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഒരു ഹാളിൽ പതിനഞ്ച് വിദ്യാർഥികളെ മാത്രമേ അനുവദിക്കൂ എന്ന് ആന്ധ്രപ്രദേശ് അറിയിച്ചു. ഒരു ഹാളിൽ 15 വിദ്യാർഥികൾ വച്ച് 35,000 ഹാളുകൾ തയാറാക്കേണ്ടി വരും. ഇത്രയധികം സൗകര്യം സംസ്ഥാനത്തുണ്ടോ എന്ന് ജസ്റ്റീസ് ഖാൻവിൽക്കർ ചോദിച്ചു. കേസ് വീണ്ടും ഇന്ന് ഉച്ചകഴിഞ്ഞു രണ്ടിന് പരിഗണിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.