ഉത്തരാഖണ്ഡ് അതിർത്തിയിൽ ചൈനീസ് സേനാ നീക്കം; സൈന്യം ജാഗ്രതയിൽ
ഉത്തരാഖണ്ഡ് അതിർത്തിയിൽ ചൈനീസ്  സേനാ നീക്കം; സൈന്യം ജാഗ്രതയിൽ
Wednesday, July 21, 2021 11:57 PM IST
ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ യഥാർഥ നിയന്ത്രണ രേഖയിൽ (എൽഎസി) ചൈന സേനാനീക്കം നടത്തുന്നുണ്ടെന്ന സൂചനയെത്തുടർന്ന് ഇന്ത്യൻ സൈന്യം അതിർത്തി സുരക്ഷ ശക്തമാക്കി.

ആറു മാസത്തെ ഇടവേളയ്ക്കു ശേഷമാണു മേഖലയിൽ ചൈന ഇത്തരത്തിലുള്ള നീക്കം നടത്തുന്നത്. എൽഎസിയിൽ ബരാഹൊതിയിൽ ചൈനയുടെ പീപ്പിൾ ലിബറേഷൻ ആർമിയിലെ 40 സൈനികർ പട്രോളിംഗ് നടത്തുന്നത് ഇന്ത്യൻ സൈന്യത്തിന്‍റെ ശ്രദ്ധയിൽ പെട്ടു. വളരെ നാളുകളുടെ ഇടവേളയ്ക്കു ശേഷാണു ബരാഹൊതി അതിർത്തിയിൽ ചൈനീസ് സൈനികരെ കാണുന്നതെന്നു കരസേനാ വൃത്തങ്ങൾ അറിയിച്ചു.


ബരാഹൊതിക്കു സമീപമുള്ള ചൈനീസ് വ്യോമതാവളത്തിൽനിന്നു ഹെലികോപ്റ്ററുകളും ഡ്രോണുകളും പറക്കുന്നുണ്ട്. ഗാൽവൻ സംഘർഷത്തിനുശേഷം ഉത്തരാഖണ്ഡ് അതിർത്തിയിലും ഇന്ത്യ സുരക്ഷ ശക്തമാക്കിയിരുന്നു. ബരാഹൊതി തങ്ങളുടെ ഭാഗമാണെന്നു നേരത്തെ ചൈന അവകാശവാദമുന്നയിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡ് അതിർത്തിയിലെ സ്ഥതി സംയുക്ത സേനാമേധാവി ജനറൽ ബിപിൻ റാവത്ത്, സെൻട്രൽ ആർമി കമാൻഡർ ലഫ്. ജനറൽ വൈ. ദിമിരി എന്നിവർ വിലയിരുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.