ത്രിപുരയിലെ ബിജെപി അതിക്രമങ്ങൾക്ക് കേന്ദ്രത്തിന്‍റെ പച്ചക്കൊടിയെന്ന് സിപിഎം
ത്രിപുരയിലെ ബിജെപി അതിക്രമങ്ങൾക്ക് കേന്ദ്രത്തിന്‍റെ പച്ചക്കൊടിയെന്ന് സിപിഎം
Wednesday, September 15, 2021 1:10 AM IST
ന്യൂഡൽഹി: ത്രിപുരയിൽ സിപിഎം പ്രവർത്തകർക്കും പാർട്ടി ഓഫീസുകൾക്കും നേരേ ബിജെപി നടത്തുന്ന അക്രമങ്ങൾക്ക് കേന്ദ്ര സർക്കാരിന്‍റെ പിന്തുണയും മൗനാനുവാദവും ഉണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.

ത്രിപുരയിൽ സംസ്ഥാന സർക്കാരിന്‍റെ പിന്തുണയോടെയാണ് സിപിഎം അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾക്കുനേരേ ബിജെപി അക്രമം നടക്കുന്നത്. ദേശീയതലത്തിൽ ഉൾപ്പെടെ അക്രമസംഭവങ്ങൾ വലിയ വാർത്ത ആയിട്ടും പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും മൗനം പാലിക്കുന്നതിനു പിന്നിൽ അക്രമങ്ങൾക്ക് കേന്ദ്രത്തിന്‍റെ ശക്തമായ പിന്തുണയുണ്ടെന്നാണു വ്യക്തമാക്കുന്നതെന്ന് യെച്ചൂരി പത്രസമ്മേനത്തിൽ പറഞ്ഞു.

അതിക്രമങ്ങൾ അതിരു കടക്കുന്നു എന്നും കേന്ദ്ര സർക്കാർ ഇടപെടണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തു നൽകിയിട്ടും ഒരുതരത്തിലുള്ള പ്രതികരണവും ഇതുവരെ ഉണ്ടായിട്ടില്ല. കത്തു ലഭിച്ചതായിട്ടുള്ള അറിയിപ്പു പോലും നൽകിയില്ല. ത്രിപുരയിൽ സിപിഎം പ്രവർത്തകർക്കു നേരേ നടക്കുന്ന വ്യാപക അക്രമങ്ങളെക്കുറിച്ച് രാഷ്‌ട്രപതി രാംനാഥ് കോവിന്ദിനു നിവേദനം നൽകിയിട്ടുണ്ടെന്നും യെച്ചൂരി വ്യക്തമാക്കി.


ബിജെപി സർക്കാരിന്‍റെ കീഴിലുള്ള ത്രിപുരയിൽ ഒരു തരത്തിലുള്ള ഭരണഘടനാ തത്വങ്ങളും പാലിക്കപ്പെടുന്നില്ലെന്ന് മുൻ ത്രിപുര മുഖ്യമന്ത്രി മണിക് സർക്കാർ പറഞ്ഞു. സംസ്ഥാന മുഖ്യമന്ത്രിതന്നെ പ്രകോപനപരമായ പ്രസ്താവനകളാണു നടത്തുന്നത്.

2018ൽ ബിജെപി അധികാരത്തിൽ എത്തിയശേഷം ഈ സമയം വരെ സംസ്ഥാനത്ത് വനിതകൾ ഉൾപ്പെടെ 21 സിപിഎം പ്രവർത്തകരാണ് കൊല്ലപ്പെട്ടതതെന്നു മണിക് സർക്കാർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.