മുംബൈ ഐഐടിയിൽനിന്ന് ഐഎഎസിലേക്ക്
Saturday, September 25, 2021 1:08 AM IST
ന്യൂഡൽഹി: മുംബൈ ഐഐടിയിൽ നിന്നുള്ള സിവിൽ എൻജിനിയറിംഗ് ബിരുദധാരിയാണ് സിവിൽ സർവീസിൽ ഒന്നാം സ്ഥാനം നേടിയ ശുഭം കുമാർ. ഭോപ്പാൽ എംഎഎൻഐടിയിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനിയറിംഗിൽ ബിടെക് ബിരുദധാരിയാണ് ജാഗ്രതി അവസ്തി.

സിവിൽ സർവീസ് പരീക്ഷയിൽ ആകെ 761 പേരാണ് ഇത്തവണ യോഗ്യത നേടിയത്. 180 പേർ ഐഎഎസും 36 പേർ ഐഎഫ്എസും 200 പേർ ഐപിഎസും നേടി. കേന്ദ്ര സർവീസ് ഗ്രൂപ്പ് എ വിഭാഗത്തിൽ 302ഉം, ബി വിഭാഗത്തിൽ 118 പേരും യോഗ്യത നേടി.

കഴിഞ്ഞ വർഷം ഒക്ടോബറിലായിരുന്നു സിവിൽ സർവീസ് പ്രാഥമിക പരീക്ഷ. കഴിഞ്ഞ ജനുവരി എട്ട് മുതൽ 17 വരെയായിരുന്നു മെയിൻ പരീക്ഷ. ഓഗസ്റ്റ് രണ്ട് മുതൽ സെപ്റ്റംബർ 22 വരെയായിരുന്ന അഭിമുഖം.

സിവിൽ സർവീസ് വിജയികളിൽ ആദ്യ 25 പേരിൽ 13 പേർ പുരുഷൻമാരും 12 പേർ വനിതകളുമാണ്. 25 പേർ ഭിന്നശേഷി വിഭാഗത്തിൽ പെട്ടവരാണ്. ഇതിൽ ഏഴ് പേർ അംഗപരിമിതരും നാല് പേർ കാഴ്ച പരിമിതിയുള്ളവരും പത്ത് പേർ കേൾവി പരിമിതിയുള്ളവരും നാല് പേർ ഒന്നിലേറെ ശാരീരിക പരിമിതികൾ ഉള്ളവരുമാണ്.


ആദ്യ 25 റാങ്കിൽ ഉൾപ്പെട്ടവർ എഴുത്തുപരീക്ഷയ്ക്കായി തെരഞ്ഞെടുത്ത ഓപ്ഷണൽ വിഷയങ്ങൾ നരവംശശാസ്ത്രം, സിവിൽ എൻജിനിയറിംഗ്, മെഡിക്കൽ സയൻസ്, ഫിലോസഫി, ഫിസിക്സ്, പൊളിറ്റിക്കൽ സയൻസ്, ഇന്‍റർനാഷണൽ റിലേഷൻസ്, പൊതുഭരണം, സോഷ്യോളജി എന്നിവയായിരുന്നു.

ആദ്യ 25 റാങ്കിൽ ഉൾപ്പെട്ടവർ ഇതിന് മുൻപ് ഐഐടി, എൻഐടി, ബിഐടിഎസ്, എൻഎസ്‌യുടി, ഡിടിയു, ജെഐപിഎംഇആർ, മുംബൈ, ഡൽഹി സർവകലാശാല എന്നീ സ്ഥാപനങ്ങളിൽ നിന്ന് ബിരുദമോ ബിരുദാനന്തരബിരുദമോ നേടിയവരാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.