യുപിയിൽ ഒരു മന്ത്രികൂടി രാജിവച്ചു
യുപിയിൽ ഒരു മന്ത്രികൂടി രാജിവച്ചു
Friday, January 14, 2022 1:47 AM IST
ന്യൂഡൽഹി: ബിജെപി പാളയത്തിൽ വലിയ വിള്ളലുണ്ടാക്കി യോഗി സർക്കാരിൽനിന്നു മൂന്നാമത്തെ മന്ത്രികൂടി രാജിവച്ചു. പിന്നാക്കവിഭാഗ നേതാവായ ധരം സിംഗ് സൈനിയാണ് രാജി വച്ചത്. ഇതോടെ അടുത്ത ദിവസങ്ങളിൽ ബിജെപി വിടുന്ന എട്ടാമത്തെ നേതാവായി സൈനി. പ്രമുഖ പിന്നാക്ക വിഭാഗ നേതാവായ മുകേഷ് വർമയും ഇന്നലെ ബിജെപിയിൽനിന്നു രാജി വച്ചിരുന്നു.

യുപിയിലെ നകുദിൽനിന്നു നാലു തവണ എംഎൽഎ ആയിട്ടുള്ള ആളാണ് സൈനി. താൻ ഒരിക്കലും ബിജെപി വിടില്ലെന്നു പറഞ്ഞ്, യോഗി മന്ത്രിസഭയിൽ നിന്ന് ആദ്യം രാജി വച്ച സ്വാമി പ്രസാദ് മൗര്യയെ കുറ്റപ്പെടുത്തി 24 മണിക്കൂറിനുള്ളിലാണ് സൈനി മന്ത്രിസ്ഥാനം രാജിവച്ചത്.
പാർട്ടി വിടാൻ ഒരുങ്ങിനിൽക്കുന്നവർക്കൊപ്പം സൈനിയും ഉണ്ടെന്ന് സ്വാമി പ്രസാദ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, തന്‍റെ പേര് സ്വാമി പ്രസാദിന്‍റെ പട്ടികയിൽ തെറ്റായി കടന്നു കൂടിയതാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ""ഞാൻ ബിജെപിക്കാരനാണ്. എന്നും അങ്ങനെ തന്നെയായിരിക്കും'' എന്ന് ഉറപ്പിച്ചു പറയുകയും ചെയ്തിരുന്നു.


സമാജ്‌വാദി പാർട്ടിയിലേക്ക് കടക്കുമെന്ന് ഉറപ്പില്ലെങ്കിലും സൈനിക്കൊപ്പം നിൽക്കുന്ന ചിത്രം പങ്കുവച്ച് അഖിലേഷ് യാദവ് ഇദ്ദേഹത്തെയും സ്വാഗതം ചെയ്തിട്ടുണ്ട്. മേള ഹോബെ (മേള ആരംഭിച്ചിരിക്കുന്നു) എന്ന ഹാഷ്‌ടാഗ് സഹിതമാണ് ബിജെപി പാളയത്തിൽനിന്ന് അടർന്നുപോരുന്ന നേതാക്കളുടെ ഒപ്പമുള്ള ചിത്രം അഖിലേഷ് യാദവ് ട്വിറ്ററിൽ പങ്കുവച്ചത്.

സ്വാമിപ്രസാദ് മൗര്യയെപ്പോലെ തന്നെ സൈനിയും നേരത്തേ മായാവതിയുടെ ബിഎസ്പിയിൽനിന്നു ബിജെപിയിലേക്ക് ചാടിയതായിരുന്നു. 2017 തെരഞ്ഞെടുപ്പിൽ യാദവ ഇതര വോട്ടുകൾ സമാഹരിക്കാൻ ബിജെപി മറ്റു പിന്നാക്കവിഭാഗത്തിൽപ്പെട്ട നേതാക്കളെ ബിഎസ്പിയിൽനിന്നുൾപ്പെടെ അടർത്തിയെടുത്ത് മത്സരിപ്പിച്ചു വിജയിപ്പിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.