മുല്ലപ്പെരിയാർ കേസ്: അന്തിമവാദം കേൾക്കേണ്ട നാലു വിഷയങ്ങളിൽ സമവായം
മുല്ലപ്പെരിയാർ കേസ്: അന്തിമവാദം കേൾക്കേണ്ട നാലു വിഷയങ്ങളിൽ സമവായം
Saturday, January 29, 2022 12:40 AM IST
ന്യൂഡൽഹി: മുല്ലപ്പെരിയാർ കേസിൽ അന്തിമവാദം കേൾക്കേണ്ട നാലു വിഷയങ്ങളിൽ കക്ഷികൾ സമവായത്തിൽ എത്തി. കേരളം, തമിഴ്നാട്, പൊതുതാത്പര്യ ഹർജിക്കാർ എന്നിവരുടെ അഭിഭാഷകരും ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് നാലു വിഷയങ്ങളിൽ മാത്രം തീരുമാനത്തിൽ എത്തിയത്.

ഡാമിലെ ജലനിരപ്പ് സംബന്ധിച്ച റൂൾ കർവ്, ഇൻസ്ട്രുമെന്‍റേഷൻ, ഗേറ്റ് ഓപ്പറേഷൻ ഷെഡ്യൂൾ, മേൽനോട്ട സമിതിയുടെ പ്രവർത്തനങ്ങളും പരാതികളും എന്നിവയാണ് അന്തിമവാദത്തിൽ പരിഗണിക്കേണ്ട വിഷയങ്ങൾ. ഈ നാലു വിഷയങ്ങളിൽ യോജിപ്പിൽ എത്തിയ വിവരം കക്ഷികളുടെ അഭിഭാഷകർ സുപ്രീംകോടതിയെ ധരിപ്പിക്കും.


കേസിൽ അന്തിമവാദം കേൾക്കേണ്ടത് ഏതൊക്കെ വിഷയത്തിൽ ആയിരിക്കണമെന്ന് കക്ഷികളുടെ അഭിഭാഷകർ കൂടിയിരുന്നാലോചിച്ച് സമയവായത്തിൽ എത്തണമെന്ന് സുപ്രീംകോടതി നിർദേശിച്ചിരുന്നു. തുടർന്ന് ഏതൊക്കെ വിഷയത്തിൽ തർക്കം നിലനിൽക്കുന്നു എന്ന കാര്യവും സുപ്രീംകോടതിയെ ധരിപ്പിക്കാനും നിർദേശിച്ചു.

കോടതി നിർദേശിച്ചതനുസരിച്ച് കേരളത്തിന്‍റെ അഭിഭാഷകൻ ജി. പ്രകാശ് ആണ് യോഗം വിളിച്ചുചേർത്തത്.

വിയോജിപ്പുള്ള വിഷയങ്ങൾ അതതു കക്ഷികളുടെ അഭിഭാഷകർ ഇദ്ദേഹത്തെ അറിയിക്കുകയും ഈ വിവരങ്ങൾ സുപ്രീംകോടതിയെ ധരിപ്പിക്കുകയും ചെയ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.