കല്യാണപ്പാട്ടിനും പകർപ്പവകാശം: നിയമവശം പഠിക്കാൻ മലയാളി വിദഗ്ധൻ
കല്യാണപ്പാട്ടിനും പകർപ്പവകാശം:  നിയമവശം പഠിക്കാൻ മലയാളി വിദഗ്ധൻ
Thursday, May 19, 2022 2:08 AM IST
സ്വന്തം ലേഖകൻ
ന്യൂഡൽഹി: വിവാഹച്ചടങ്ങുകളിലും മറ്റും സിനിമാപ്പാട്ടുകൾ പാടിയുള്ള ആഘോഷങ്ങൾക്കു പൂട്ട് വീണേക്കും. വിവാഹ ആഘോഷങ്ങൾ, മതപരമായ ആഘോഷങ്ങൾ, ഒൗദ്യോഗിക ചടങ്ങുകൾ എന്നിവയിൽ പാട്ടു വയ്ക്കുന്നത് പകർപ്പവകാശത്തിന്‍റെ പരിധിയിൽ വരുമോ എന്നു പരിശോധിക്കാൻ ഡൽഹി ഹൈക്കോടതി വിദഗ്ധനെ നിയോഗിച്ചു.

മലയാളിയും ഡൽഹി നാഷണൽ ലോ യൂണിവേഴ്സിറ്റി അസോസിയേറ്റ് പ്രഫസറുമായ ഡോ. അരുൾ ജോർജ് സ്കറിയ ജൂലൈ ആറിനു മുൻപായി ഇതു സംബന്ധിച്ച വിശദമായ റിപ്പോർട്ട് സമർപ്പിക്കുമെന്ന് ദീപികയോട് പറഞ്ഞു. സിനിമാപ്പാട്ടുകൾ ഉൾപ്പെടെ ആഘോഷവേളകളിൽ ഉപയോഗിക്കുന്നത് സംബന്ധിച്ചു രാജ്യത്ത് വിവിധ ഹൈക്കോടതികളിൽ പാട്ടുകളുടെ പകർപ്പവകാശം സംബന്ധിച്ചു നിലവിലുള്ള കേസുകളിൽ ഈ സമിതിയുടെ റിപ്പോർട്ട് നിർണായകമാകും.

നിലവിൽ വിവാഹം ഉൾപ്പടെയുള്ള ആഘോഷവേളകളിളും ഡിജെ പാർട്ടികളിലും പകർപ്പവകാശമുള്ള പാട്ടുകൾ ഉപയോഗിക്കുന്നതിൽ പകർപ്പവകാശ നിയമത്തിന്‍റെ 52(1) ഇസഡ് എ വകുപ്പു പ്രകാരം ഇളവുണ്ട്. എന്നാൽ, നിലവിൽ വിവാഹ ച്ചടങ്ങുകൾ ഇവന്‍റ് മാനേജ്മെന്‍റ് ഗ്രൂപ്പുകളുടെ ആസൂത്രണത്തിൽ വളരെ വിപുലമായി നടക്കുന്ന സാഹചര്യത്തിൽ പാട്ടുകൾക്ക് റോയൽറ്റി വേണമെന്നാണു പരാതിക്കാരുടെ ആവശ്യം. വിവാഹേതര ചടങ്ങുകളും ഇവന്‍റ് മാനേജ്മെന്‍റ് ഗ്രൂപ്പുകളുടെ ആസൂത്രണത്തിൽ നടക്കുന്പോൾ സിനിമാ ഗാനങ്ങൾ ഉൾപ്പെടെ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഇതു ഗാനരചയിതാക്കൾ, സംഗീത സംവിധായകർ, ഗായകർ, സൗണ്ട് റിക്കാർഡിംഗ് പ്രൊഡ്യൂസർമാർ എന്നിവരുടെ പകർപ്പവകാശത്തെ ബാധിക്കും എന്നാണ് ജസ്റ്റീസ് പ്രതിഭ എം. സിംഗ് നിരീക്ഷിച്ചത്.


ഈ വിഷയത്തിൽ ഇന്ത്യയിലും വിദേശത്തുമുള്ള നിയമപരമായ സാധ്യതകളും സാഹചര്യങ്ങളും വിശദമാക്കി റിപ്പോർട്ട് സമർപ്പിക്കണം എന്നാണ് ഡോ. അരുൾ ജോർജ് സ്കറിയയോട് കോടതി നിർദേശിച്ചിരിക്കുന്നത്. പകർപ്പവകാശമുള്ള സൗണ്ട് റിക്കാർഡുകൾ (ഗാനങ്ങൾ) ഉപയോഗിക്കുന്നതിന് ലൈസൻസ് സംവിധാനം ഏർപ്പെടുത്തണം എന്നു ചൂണ്ടിക്കാട്ടി ഫോണോഗ്രഫിക് പെർഫോമൻസ് ലിമിറ്റഡ് (പിപിഎൽ) നൽകിയ ഹർജിയിലാണ് കോടതി വിഷയം പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ചത്. തങ്ങൾക്കു പകർപ്പവകാശമുള്ള പാട്ടുകൾ ലുക്ക്പാർട്ട് എക്സിബിഷൻസ് ആൻഡ് ഇവന്‍റസ് എന്ന ഇവന്‍റ് മാനേജ്മെന്‍റ് കന്പനി വ്യാപകമായി ആഘോഷങ്ങളിൽ ഉപയോഗിക്കുന്നതിനെതിരെയാണ് പിപിഎൽ കോടതിയെ സമീപിച്ചത്.

ലൈസൻസ് എടുത്തു മാത്രമേ തങ്ങളുടെ പാട്ടുകൾ ഉപയോഗിക്കാവൂ എന്ന ആവശ്യം ഇവന്‍റ് മാനേജ്മെന്‍റ് കന്പനി നിരാകരിച്ചു എന്നാണ് പരാതി. എന്നാൽ, പകർപ്പവകാശ നിയമത്തിലെ 52(1)ഇസഡ് എ വകുപ്പ് പ്രകാരം ഈ ഗാനങ്ങൾ വിവാഹാഘോഷങ്ങളിലും മറ്റും ഉപയോഗിക്കുന്നതിൽ തടസമില്ലെന്നാണ് ഇവന്‍റ് മാനേജ്മെന്‍റ് കന്പനിയുടെ വാദം. ഇതോടെയാണ് നിയമവശങ്ങൾ പഠിക്കാൻ കോടതി ഡോ. അരുൾ ജോർജ് സ്കറിയയെ നിയോഗിച്ചത്. ചങ്ങനാശേരി സ്വദേശിയായ ഡോ. അരുൾ കരിക്കംപള്ളി കുടുംബാംഗമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.