അമരാവതി കൊലപാതകം: മുഖ്യപ്രതി പോലീസ് കസ്റ്റഡിയിൽ
അമരാവതി കൊലപാതകം: മുഖ്യപ്രതി പോലീസ് കസ്റ്റഡിയിൽ
Monday, July 4, 2022 1:19 AM IST
അമരാവതി: മതനിന്ദയുടെ പേരിൽ മഹാരാഷ്‌ട്രയിലെ അമരാവതിയിൽ കെമിസ്റ്റിനെ കൊലപ്പെടുത്തിയെന്ന കേസിലെ മുഖ്യപ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു. അമരാവതി സ്വദേശി ഉമേഷ് പ്രഹ്ലാദ് കോലിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഇർഫാൻ ഖാനെയാണ് ഈ മാസം ഏഴുവരെ പോലീസ് കസ്റ്റഡിയിലയച്ചത്. ഇർഫാൻഖാന്‍റെ നേതൃത്വത്തിലുള്ള സന്നദ്ധസംഘടനയുടെ ബാങ്ക് അക്കൗണ്ട് ഉൾപ്പെടെ പോലീസ് പരിശോധിച്ചുവരികയാണ്. കഴിഞ്ഞദിവസം നാഗ്പുരിൽ നിന്നാണ് 35 കാരനായ ഇയാളെ അറസ്റ്റ് ചെയ്തത്. കേസിൽ അറസ്റ്റിലായ ഏഴാമത്തെ പ്രതിയാണിയാൾ.

രാജസ്ഥാനിലെ ഉദയ്പുരിൽ കനയ്യലാൽ എന്ന തയ്യൽക്കാരന്‍റെ കൊലപാതകവുമായി ഉമേഷ് കോലിയുടെ കൊലപാതകത്തിനു സാമ്യമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് കേസന്വേഷണം എൻഐഎ ഏറ്റെടുത്തിരുന്നു. പ്രവാചകനിന്ദ നടത്തിയ ബിജെപി മുൻദേശീയ വക്താവ് നൂപുർ ശർമയെ അനുകൂലിക്കുന്ന പോസ്റ്റ് രണ്ടുപേരും സമൂഹമാധ്യമത്തിൽ പോസ്റ്റ്ചെയ്തിരുന്നു. ഉദയ്പുർ സംഭവത്തിൽ അന്വേഷണം എൻഐഎ ഏറ്റെടുത്തതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം വക്താവ് നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.


എന്നാൽ, എൻഐഎ ഔദ്യോഗികമായി അന്വേഷണം ഏറ്റെടുത്തിട്ടില്ലെന്ന് അമരാവതി പോലീസ് കമ്മിഷണർ പറഞ്ഞു. ഇർഫാൻ ഖാനെ കോട്‌വാലി പോലീസ് സ്റ്റേഷനിലെത്തി എൻഐഎ സംഘം ചോദ്യംചെയ്തിരുന്നു. തുടർന്നാണ് അമരാവതി ജില്ലാ കോടതിയിലെത്തിച്ചത്.

കേസിൽ അറസ്റ്റിലായ ആറു പ്രതികളിൽ നാലുപേർ ഇർഫാൻ ഖാന്‍റെ സുഹൃത്തുക്കളാണ്. കൊലപാതകം ആസൂത്രണം ചെയ്തതും കൊലയാളികൾക്ക് വാഹനം ഏർപ്പാടാക്കിയതും ഇർഫാൻ ഖാനാണെന്ന് പോലീസ് പറഞ്ഞു. കേസിൽ അറസ്റ്റിലായ വെറ്റിനറി ഡോക്ടർ ഡോ.യൂസഫ് ഖാനുമായി ഉമേഷിന് മെഡിക്കൽഷോപ്പ് ഉടമയായ കോലിക്ക് വ്യാപാരബന്ധങ്ങളുണ്ട്. കച്ചവടത്തിന്‍റെ സൗകര്യത്തിനായി വെറ്റിനറി ഡോക്ടർമാരുടെ ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് ഉമേഷ് കോലി ഉണ്ടാക്കിയിരുന്നു. യൂസഫ് ഖാനെയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ഗ്രൂപ്പിൽ ഉമേഷ് കോലി പോസ്റ്റ് ചെയ്ത സന്ദേശം യൂസഫ് ഖാനെ പ്രകോപിതനാക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.