ബിൽക്കീസ് ബാനു കേസ് പ്രതികളെ വിട്ടയച്ചതിൽ വ്യാപക പ്രതിഷേധം
Wednesday, August 17, 2022 1:57 AM IST
അഹമ്മദാബാദ്: ഗുജറാത്തിൽ ഗോധ്രാനന്തര കലാപത്തിനിടെ ബിൽക്കീസ് ബാനുവിനെ കൂട്ടമാനഭംഗത്തിനിരയാക്കിയശേഷം കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ കേസിലെ 11 പ്രതികളെയും വിട്ടയച്ച സംഭവത്തിൽ പ്രതിപക്ഷ പാർട്ടികൾ വ്യാപക പ്രതിഷേധം ഉയർത്തി. ജീവപര്യന്തം തടവിനു ശിക്ഷിച്ച പ്രതികളെ സ്വാതന്ത്ര്യദിനത്തിലാണു ഗുജറാത്ത് സർക്കാർ വിട്ടയച്ചത്.

കലാപകാരികളിൽനിന്നു രക്ഷപ്പെട്ട് ഓടിവരവേയാണ് ഒരു സംഘം അക്രമികൾ, അന്ന് 21 വയസു പ്രായമുണ്ടായിരുന്ന, അഞ്ചു മാസം ഗർഭിണിയായിരുന്ന ബിൽക്കീസ് ബാനുവിനെ കൂട്ടമാനഭംഗത്തിനിരയാക്കിയത്. ബാനുവിന്‍റെ കുടുംബത്തിലെ ഏഴു പേരെ അക്രമികൾ കൊലപ്പെടുത്തി. ബാനുവിന്‍റെ മൂന്നു വയസുള്ള പെൺകുട്ടിയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.


15 വർഷം ജയിൽശിക്ഷ അനുഭവിച്ചശേഷമാണു പ്രതികൾ മോചിതരായത്. ജയിലിനു പുറത്ത് മധുരപലഹാരങ്ങളും പൂമാലയുമായാണ് പ്രതികളെ അനുയായികൾ സ്വീകരിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.