അങ്കിതയുടെ മൃതദേഹം സംസ്കരിച്ചു; പ്രതിഷേധം തുടരുന്നു
അങ്കിതയുടെ മൃതദേഹം സംസ്കരിച്ചു;  പ്രതിഷേധം തുടരുന്നു
Monday, September 26, 2022 12:59 AM IST
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ കൊല്ലപ്പെട്ട റിസപ്ഷനിസ്റ്റ് അങ്കിത ഭണ്ഡാരിയുടെ മൃതദേഹം സംസ്കരിച്ചു. ശ്രീനഗറിൽ അളകനന്ദ നദിയുടെ തീരത്തുള്ള എൻഐടി ഘട്ടിലായിരുന്നു സംസ്കാരം നടത്തിയത്.

അങ്കിത മരിച്ചതു ശ്വാസനാളത്തിൽ വെള്ളം കയറിയാണെന്ന പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തൃപ്തരല്ലെന്നും അന്തിമ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വരുന്നതുവരെ മൃതദേഹം സംസ്കരിക്കില്ലെന്നും നേരത്തേ കുടുംബം വ്യക്തമാക്കിയിരുന്നു. തെളിവു നശിപ്പിക്കാനാണു റിസോർട്ട് പൊളിച്ചുനീക്കിയതെന്ന് അങ്കിതയുടെ സഹോദരൻ അജയ് സിംഗ് ഭണ്ഡാരി കുറ്റപ്പെടുത്തി.

പ്രമുഖ ബിജെപി നേതാവ് വിനോദ് ആര്യയുടെ മകനായ റിസോർട്ട് ഉടമ പുൽകിത് ആര്യയുടെ നേതൃത്വത്തിൽ അങ്കിതയെ കൊലപ്പെടുത്തി കനാലിൽ എറിയുകയായിരുന്നുവെന്നാണ് പോലീസ് പറഞ്ഞത്.

ശനിയാഴ്ചയായിരുന്നു അങ്കിതയുടെ മൃതദേഹം ഋഷികേശിനു സമീപമുള്ള ചീല കനാലിൽനിന്നു കണ്ടെടുത്തത്. ഋഷികേശ് എയിംസിലെ നാലു ഡോക്ടർമാരാണു പോസ്റ്റ്മോർട്ടം നടത്തിയത്. മുറിവുകളുടെ വിശദാംശങ്ങളും മറ്റും അന്തിമ റിപ്പോർട്ടിൽ പുറത്തുവരും.

ഉത്തരാഖണ്ഡിലെ ശ്രീനഗർ മേഖലയിൽ ഇന്നലെ പ്രതിഷേധക്കാർ ഋഷികേശ്-ബദരിനാഥ് ദേശീയപാത ഉപരോധിച്ചു. കൊല്ലപ്പെട്ട അങ്കിതയ്ക്കു നീതി ലഭ്യമാക്കണമെന്നു പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. അങ്കിതയുടെ പിതാവ് വീരേന്ദ്ര സിംഗ് ഭണ്ഡാരിയെ കൊണ്ടുവന്ന് പ്രതിഷേധക്കാരെ അനുനയിപ്പിക്കാൻ പോലീസ് ശ്രമിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. കുറ്റക്കാരെ ഉടൻ തൂക്കിലേറ്റണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.


അതിഥികളുമായി കിടപ്പറ പങ്കിടാനുള്ള നിർദേശത്തിനു വഴങ്ങാത്തതിനെത്തുടർന്നു പുൽകിതിന്‍റെ നേതൃത്വത്തിൽ അങ്കിതയെ കനാലിൽ തള്ളിയിട്ടു കൊലപ്പെടുത്തിയെന്നാണു പോലീസ് പറയുന്നത്. പൗരി ജില്ലയിലെ യംകേശ്വർ ബ്ലോക്കിലെ വനതാര റിസോർട്ടിലെ റിസപ്ഷനിസ്റ്റായ അങ്കിതയെ തിങ്കളാഴ്ച മുതലാണു കാണാതായത്.

ജനരോഷം ആളിക്കത്തിയതിനെത്തുടർന്ന് പുൽകിതിന്‍റെ പിതാവ് വിനോദ് ആര്യയെയും സഹോദരൻ അങ്കിതിനെയും ബിജെപി പുറത്താക്കിയിരുന്നു. അക്രമാസക്തരായ ജനക്കൂട്ടം റിസോർട്ട് ആക്രമിക്കുകയും തീവയ്ക്കുകയും ചെയ്തു. റിസോർട്ടിന്‍റെ ഒരു ഭാഗം ജില്ലാ ഭരണകൂടം ബുൾഡോസർ ഉപയോഗിച്ചു തകർത്തതിനു പിന്നാലെയായിരുന്നു നാട്ടുകാർ റിസോർട്ടിലേക്ക് ഇരച്ചുകയറി തീവച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.