മുൻ എംഎൽഎയുടെ മകന്‍റെ നിയമനം: സുപ്രീംകോടതി നോട്ടീസ് അയച്ചു
മുൻ എംഎൽഎയുടെ മകന്‍റെ നിയമനം: സുപ്രീംകോടതി നോട്ടീസ് അയച്ചു
Tuesday, September 27, 2022 1:14 AM IST
ന്യൂഡൽഹി: മുൻ എംഎൽഎ കെ.കെ. രാമചന്ദ്രൻ നായരുടെ മകൻ ആർ. പ്രശാന്തിന്‍റെ ആശ്രിത നിയമനം റദ്ദാക്കിയതിനെതിരായ ഹർജികളിൽ സുപ്രീംകോടതി നോട്ടീസ് അയച്ചു.

എന്നാൽ, നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യുകയോ തൽസ്ഥിതി തുടരാൻ നിർദേശിക്കുകയോ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. നിയമനം ചട്ടങ്ങൾ പ്രകാരം ആണെന്ന് കെ.കെ. രാമചന്ദ്രൻ നായരുടെ മകൻ ആർ. പ്രശാന്തിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വി. ഗിരി സുപ്രീംകോടതിയിൽ വാദിച്ചു.

കേരള സബോർഡിനേറ്റ് സർവീസ് ചട്ടം 39 പ്രകാരം തസ്തിക സൃഷ്ടിച്ച് നിയമന ഉത്തരവിറക്കാൻ മന്ത്രിസഭയ്ക്ക് അധികാരമുണ്ട്. പ്രശാന്തിന് ആവശ്യമായ യോഗ്യതകളുണ്ടെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.


പ്രശാന്തിന്‍റെ നിയമനം കാരണം ആർക്കും അവസരം നഷ്ടപ്പെട്ടില്ലെന്നും പ്രശാന്തിനുവേണ്ടി ഹാജരായ അഭിഭാഷകർ ചൂണ്ടിക്കാട്ടി. പ്രശാന്തിന് ആശ്രിതനിയമനത്തിന് അർഹത ഉണ്ടോയെന്ന് ജസ്റ്റീസുമാരായ അനിരുദ്ധ ബോസ്, വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ച് ആരാഞ്ഞു. ആശ്രിത നിയമനമല്ല നൽകിയതെന്ന് പ്രശാന്തിന്‍റെ അഭിഭാഷകർ മറുപടി നൽകി. എന്നാൽ പ്രശാന്ത് നിയമനത്തിനായി പരീക്ഷ എഴുതുകയോ, ഇന്‍റർവ്യൂവിന് ഹാജരാകുകയോ ചെയ്തിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.