പാക്കിസ്ഥാനുമായി സംഭാഷണമില്ല: അമിത് ഷാ
പാക്കിസ്ഥാനുമായി സംഭാഷണമില്ല: അമിത് ഷാ
Thursday, October 6, 2022 1:21 AM IST
ന്യൂഡൽഹി: പാക്കിസ്ഥാനുമായി ഒരുവിധത്തിലുള്ള സന്ധിസംഭാഷണത്തിനും ഇന്ത്യ തയാറല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജമ്മു കാഷ്മീരിൽനിന്നു പൂർണമായും തീവ്രവാദത്തെ തുടച്ചുനീക്കുകയാണു സുപ്രധാന ലക്ഷ്യം. കാഷ്മീരിനെ ഇന്ത്യയിലെതന്നെ ഏറ്റവും സമാധാനമുള്ള സ്ഥലമാക്കി മാറ്റുമെന്നും അമിത് ഷാ പറഞ്ഞു.

1990 മുതൽ കാഷ്മീരിൽ മാത്രം 42,000 ജീവനുകളാണ് തീവ്രവാദി ആക്രമണത്തിൽ പൊലിഞ്ഞത്. തീവ്രവാദം ആർക്കെങ്കിലും എന്തെങ്കിലും ഗുണം ചെയ്തിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

കാഷ്മീരിലെ വികസനം മന്ദഗതിയിലായതിനു കാരണം അബ്ദുള്ളകളും മുഫ്തികളും നെഹ്റു-ഗാന്ധി കുടുംബവുമാണ്. കാഷ്മീർ ജനതയ്ക്കു വേണ്ടി അവർ ഒന്നും ചെയ്തില്ല. ദുർഭരണവും അഴിമതിയും വികസനമില്ലായ്മയുമാണ് അവരുടെ മുഖമുദ്രയെന്നും അമിത് ഷാ കുറ്റപ്പെടുത്തി.


ചിലർ എപ്പോഴും പാക്കിസ്ഥാനെക്കുറിച്ചു സംസാരിക്കുന്നുണ്ട്. പക്ഷേ തനിക്കറിയേണ്ടത് പാക് അധീന കാഷ്മീരിലെ എത്ര ഗ്രാമങ്ങളിൽ വൈദ്യുതി ബന്ധമോ മറ്റ് സൗകര്യങ്ങളോ ഉണ്ടെന്നാണ്. കാഷ്മീർ വിഷയത്തിൽ പാക്കിസ്ഥാനുമായി ചർച്ച നടത്തണമെന്നും ചിലർ പറയുന്നുണ്ട്.

പക്ഷേ, അത്തരമൊരു ചർച്ച നടക്കില്ല. പകരം, ബാരാമുള്ളയിലെയും കാഷ്മീരിലെയുമെല്ലാം ജനങ്ങളുമായി സംസാരിക്കും. മോദി സർക്കാർ ഭീകരവാദം അനുവദിക്കില്ലെന്നും പൂർണമായും തുടച്ചുനീക്കുമെന്നും അമിത് ഷാ തന്‍റെ കാഷ്മീർ സന്ദർശനത്തിനിടെ റാലിയിൽ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.