തെലുങ്കാനയിലെ ഓപ്പറേഷൻ താമര: ബി.എൽ. സന്തോഷിന് എതിരേയുള്ള നോട്ടീസിന് സ്റ്റേ
തെലുങ്കാനയിലെ ഓപ്പറേഷൻ താമര: ബി.എൽ. സന്തോഷിന്  എതിരേയുള്ള നോട്ടീസിന് സ്റ്റേ
Saturday, November 26, 2022 1:56 AM IST
ഹൈദരാബാദ്: തെലുങ്കാനയിലെ ചന്ദ്രശേഖര റാവു സർക്കാരിനെ മറിച്ചിടാൻ ടിആർഎസ് എംഎൽഎമാരെ പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന കേസിൽ ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷിനെതിരേയുള്ള നോട്ടീസിനു സ്റ്റേ. 

പ്രത്യേകാന്വേഷണസംഘം നൽകിയ നോട്ടീസ് അടുത്ത അഞ്ചുവരെയാണ് തെലുങ്കാന ഹൈക്കോടതി സ്റ്റേ ചെയ്തത്. ഓപ്പറേഷൻ താമര കേസിൽ പേരില്ലാത്തതിനാൽ ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് സന്തോഷ് കോടതിയെ സമീപിച്ചത്.

ചോദ്യംചെയ്യലിന് 21 നു ഹാജരാകണമെന്ന് കാണിച്ച് ബി.എൽ. സന്തോഷ്, ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി, ജഗ്ഗു സ്വാമി, അഭിഭാഷകനായ ബി.ശ്രീനിവാസ് എന്നിവർക്കു പ്രത്യേകാന്വേഷണസംഘം നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഇവർ ഹാജരായില്ല. ഇതേത്തുടർന്ന് അന്വേഷണസംഘം വീണ്ടും നോട്ടീസ് നൽകി. ഇതിനിടെ ആരോപണവിധേയർ കോടതിയെ സമീപിക്കുകയായിരുന്നു.


അഞ്ചിനു മുന്പ് മറുപടി നൽകാൻ സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. പൈലറ്റ് രോഹിത് റെഡ്ഡി ഉൾപ്പെടെ നാല് ടിആർഎസ് എംഎൽഎമാരുടെ പരാതിയിൽ സതീഷ് ശർമ, നന്ദ കുമാർ, സിംഹയാജി സ്വാമി എന്നിവരെ പ്രതികളാക്കി പ്രത്യേകാന്വേഷണസംഘം ഇതിനകം കേസെടുത്തുകഴിഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.