ദളിത് ക്രൈസ്തവർക്ക് പട്ടികജാതി പദവി: രംഗനാഥ മിശ്ര കമ്മീഷൻ റിപ്പോർട്ട് തള്ളി കേന്ദ്രം
ദളിത് ക്രൈസ്തവർക്ക് പട്ടികജാതി പദവി:  രംഗനാഥ മിശ്ര കമ്മീഷൻ റിപ്പോർട്ട് തള്ളി കേന്ദ്രം
Thursday, December 8, 2022 12:29 AM IST
ന്യൂഡൽഹി: ദളിത് ക്രൈസ്തവരെ പട്ടികജാതി വിഭാഗത്തിൽ ഉൾപ്പെടുത്തുന്ന വിഷയത്തിൽ രംഗനാഥ മിശ്ര കമ്മീഷന്‍റെ റിപ്പോർട്ട് അംഗീകരിക്കുന്നില്ലെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. വിഷയം പഠിക്കുന്നതിനായി മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് കെ.ജി. ബാലകൃഷ്ണന്‍റെ അധ്യക്ഷതയിൽ പുതിയൊരു സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു.

മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ആയിരുന്ന രംഗനാഥ മിശ്ര കമ്മീഷൻ 2007ൽ നൽകിയ റിപ്പോർട്ടിൽ ക്രൈസ്തവ മതത്തിലേക്കു പരിവർത്തനം ചെയ്ത ദളിത് വിഭാഗങ്ങളെയും പട്ടിക ജാതിയിൽ ഉൾപ്പെടുത്തണമെന്നു ശിപാർശ ചെയ്തിരുന്നു.

വിഷയം ബുധനാഴ്ച സുപ്രീംകോടതി പരിഗണിച്ചപ്പോൾ പരാതിക്കാർക്കു വേണ്ടി ഹാജരായ അഭിഭാഷകൻ പ്രശാന്ത് ഭൂഷൻ കേന്ദ്രസർക്കാർ ഏറ്റവും ഒടുവിൽ നൽകിയ സത്യവാങ്മൂലത്തിൽ മറ്റൊരു കമ്മീഷനെ നിയോഗിക്കാൻ തീരുമാനിച്ച കാര്യം ചൂണ്ടിക്കാട്ടി.

വിഷയം പഠിക്കാൻ രണ്ടു വർഷത്തെ സമയമാണ് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു കമ്മീഷന് വിഷയം പരിശോധിക്കാൻ ഇത്രയധികം സമയം വേണ്ടതുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.


സർക്കാർ അടുത്തിടെ രൂപീകരിച്ച കമ്മീഷന്‍റെ റിപ്പോർട്ട് വരുന്നതുവരെ കോടതി കാത്തിരിക്കണോ അതോ വിഷയത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് തീരുമാനം എടുക്കണോ എന്നതാണ് പരിശോധിക്കേണ്ടതെന്ന് ജസ്റ്റീസുമാരായ സഞ്ജയ് കിഷൻ കൗൾ, എ.എസ്. ഓക എന്നിവരുൾപ്പെട്ട ബെഞ്ച് അഭിപ്രായപ്പെട്ടു.

എന്നാൽ, ഒരാൾ ക്രൈസ്തവ മതത്തിലേക്കു പരിവർത്തനം ചെയ്യുന്നതോടെ അയാൾ അതുവരെ അനുഭവിച്ചിരുന്ന സാമൂഹിക അസമത്വം ഇല്ലാതാകുകയാണെന്ന് സോളിസിറ്റർ ജനറൽ ചൂണ്ടിക്കാട്ടി. പട്ടിക ജാതി സമുദായത്തിൽപ്പെട്ട ഒരാൾക്ക് പല സാമൂഹിക പ്രശ്നങ്ങളും നേരിടേണ്ടി വരുന്നുണ്ടാകാം.

എന്നാൽ, ക്രൈസ്തവ മതം സ്വീകരിച്ച് പേരും മാറ്റിക്കഴിഞ്ഞാൽ അതുവരെ അനുഭവിച്ചിരുന്ന വിവേചനം ഇല്ലാതാകും എന്നായിരുന്നു സോളിസിറ്റർ ജനറലിന്‍റെ വിശദീകരണം. കേസ് ജനുവരിയിൽ വീണ്ടും പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.