സിൽവർലൈൻ: തീരുമാനത്തിന് ഇപ്പോൾ സാധ്യതയില്ലെന്നു റെയിൽവേ മന്ത്രി
സിൽവർലൈൻ: തീരുമാനത്തിന് ഇപ്പോൾ സാധ്യതയില്ലെന്നു റെയിൽവേ മന്ത്രി
Saturday, December 10, 2022 1:47 AM IST
ന്യൂഡൽഹി: സംസ്ഥാന സർക്കാർ നിർത്തിവച്ച സിൽവർലൈൻ പദ്ധതിയുടെ കാര്യത്തിൽ മുൻ നിലപാട് ആവർത്തിച്ച് കേന്ദ്ര റെയിൽവേ മന്ത്രാലയം. പദ്ധതിയുടെ ഡിപിആർ അപൂർണമെന്നാണ് റെയിൽ മന്ത്രി അശ്വനി വൈഷ്ണവ് വ്യക്തമാക്കിയത്.

റെയിൽവേ മന്ത്രാലയം ആവശ്യപ്പെട്ട രേഖകൾ കേരളം നൽകിയില്ല. പദ്ധതിയുടെ സാധ്യതയെക്കുറിച്ച് ഇപ്പോൾ ഒരു തീരുമാനവും എടുക്കാൻ കഴിയില്ലെന്നും രാജ്യസഭയിൽ എളമരം കരിം എംപിയുടെ ചോദ്യത്തിനു നൽകിയ മറുപടിയിൽ മന്ത്രി വ്യക്തമാക്കി.

അങ്കമാലി-എരുമേലി ശബരിപാത പിഎം ഗതിശക്തി പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും അശ്വനി വൈഷ്ണവ് പറഞ്ഞു. പദ്ധതിക്കായി കേരള റെയിൽ വികസന കോർപറേഷൻ അന്തിമ ലൊക്കേഷൻ സർവേ പൂർത്തിയാക്കി. വിശദമായ എസ്റ്റിമേറ്റും തയാറാക്കിയിട്ടുണ്ട്.

വന്ദേ ഭാരത് ട്രെയിനുകൾക്ക് ഉൾപ്പെടെ സർവീസ് നടത്താൻ കഴിയുംവിധമാണ് എല്ലാ പുതിയ പദ്ധതികളുടെയും ട്രാക്കുകൾ നിർമിക്കുന്നത്. സംസ്ഥാന സർക്കാരിന്‍റെ പിന്തുണക്കുറവും നാട്ടുകാരുടെ പ്രതിഷേധവും കേസുകളുംമൂലം ശബരിപാതയുമായി മുന്നോട്ടുപോകാൻ സാധിച്ചിരുന്നില്ലെന്നും റെയിൽവേമന്ത്രി രാജ്യസഭയിൽ നൽകിയ മറുപടിയിൽ വ്യക്തമാക്കി.


നേമം കോച്ചിംഗ് ടെർമിനലിന്‍റെ നിർമാണത്തിൽ തീരുമാനം എടുത്തിട്ടില്ലെന്നും മന്ത്രി രാജ്യസഭയിൽ നൽകിയ മറുപടിയിൽ വ്യക്തമാക്കി. ഡിപിആർ തയാറാക്കിയെങ്കിലും തുടർനടപടിയുണ്ടായിട്ടില്ല. തിരുവനന്തപുരത്ത് ടെർമിനൽ നിർമിക്കുന്നതിന്‍റെ ആവശ്യകതയെക്കുറിച്ച് ദക്ഷിണറെയിൽവേ പഠനം നടത്തുകയാണ്.

പഠന റിപ്പോർട്ട് ലഭിച്ചശേഷമാകും തീരുമാനമെടുക്കുകയെന്ന് അശ്വനി വൈഷ്ണവ്, കെ.സി. വേണുഗോപാലിന്‍റെ ചോദ്യത്തിന് രാജ്യസഭയിൽ രേഖാമൂലം മറുപടി നൽകി. പദ്ധതി പൂർത്തിയാക്കുമെന്ന് ഉറപ്പു ലഭിച്ചതായി നേരത്തേ റെയിൽവേ മന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം കേരളത്തിലെ ബിജെപി നേതാക്കൾ അവകാശപ്പെട്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.