ഏകീകൃത സിവിൽ കോഡ്: സ്വകാര്യബില്ലിനെച്ചൊല്ലി രാജ്യസഭയിൽ ബഹളം
ഏകീകൃത സിവിൽ കോഡ്: സ്വകാര്യബില്ലിനെച്ചൊല്ലി രാജ്യസഭയിൽ ബഹളം
Saturday, December 10, 2022 1:48 AM IST
ന്യൂഡൽഹി: ഏകീകൃത സിവിൽ കോഡ് സ്വകാര്യബില്ലായി അവതരിപ്പിക്കാനുള്ള ബിജെപിയുടെ നീക്കത്തിനെതിരേ രാജ്യസഭയിൽ ബഹളം. രാജസ്ഥാനിൽ നിന്നുള്ള ബിജെപി അംഗം കിരോഡി ലാൽ മീണയാണ് രാജ്യസഭയിൽ സ്വകാര്യബിൽ അവതരിപ്പിച്ചത്.

ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നത് രാജ്യത്തിന്‍റെ വൈവിധ്യത്തെ തകർക്കുമെന്നും ബിൽ ചർച്ചയ്ക്കു വിടണമെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധം ഉയർത്തിയതോടെ രാജ്യസഭാ അധ്യക്ഷൻ ജഗ്ദീപ് ധൻകർ വിഷയം ശബ്ദ വോട്ടെടുപ്പിനു വിട്ടു. ബില്ലിനെ 63 എംപിമാർ അനുകൂലിച്ചപ്പോൾ എതിർപ്പറിയിച്ചത് 23 എംപിമാർ മാത്രമാണ്.

ബിൽ അവതരിപ്പിക്കുന്പോൾ പ്രതിപക്ഷനിരയിൽ അംഗങ്ങൾ പലരും ഇല്ലാതിരുന്നതു വിമർശനങ്ങൾക്ക് കാരണമായി. ബിജെപി അംഗം രാജ്യസഭയിൽ ബിൽ അവതരിപ്പിക്കുന്പോൾ കോണ്‍ഗ്രസ് അംഗങ്ങൾ ഹാജരാകാത്തതിനെ മുസ്‌ലിം ലീഗിലെ അബ്ദുൾ വബാഹ് വിമർശിച്ചു. മുസ്‌ലിം സമുദായത്തിനെതിരേ അസഹിഷ്ണുത കാണിക്കരുതെന്നാണ് വഹാബ് പറഞ്ഞത്.

ജനങ്ങളുടെ ജീവിതത്തെ ഇത്രയേറെ ബാധിക്കുന്ന ബിൽ വിശദമായ ചർച്ചകളില്ലാതെ സ്വകാര്യബില്ലായി അവതരിപ്പിക്കുന്നത് അനുവദിക്കാനാകില്ലെന്ന് എംപിമാർ ചൂണ്ടിക്കാട്ടി. ഏകീകൃത സിവിൽ കോഡ് തികച്ചും അനാവശ്യമായ നിയമനിർമാണമാണെന്ന് സിപിഎം അംഗം ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.


ബിൽ മതേതരത്വം എന്ന ആശയത്തിനു തീർത്തും എതിരാണെന്നാണ് ഡിഎംകെയുടെ തിരുച്ചി സിവ പറഞ്ഞത്. രാജ്യസഭയിലെ മുഴുവൻ അംഗങ്ങൾക്കും സ്വകാര്യ ബിൽ അവതരിപ്പിക്കുന്നതിനുള്ള അവകാശമുണ്ടെന്നും ബിൽ അവതരിപ്പിച്ചതിനു ശേഷം ചർച്ചയാകാമെന്നുമാണ് രാജ്യസഭയിലെ ബിജെപി കക്ഷി നേതാവ് പിയൂഷ് ഗോയൽ പറഞ്ഞത്.

ഏകീകൃത സിവിൽ കോഡ് തയാറാക്കുന്നതിനും നടപ്പിലാക്കുന്നതിനും കേന്ദ്രീകൃത മേൽനോട്ട സമിതി വേണമെന്നാണ് ബില്ലിലെ ആവശ്യം. ഒരു സമ്മേളനത്തിൽ പരമാവധി നാലു സ്വകാര്യ ബില്ലുകൾ വരെ അവതരിപ്പിക്കുന്നതിനു രാജ്യസഭാംഗങ്ങൾക്ക് അനുമതിയുണ്ട്. സ്വകാര്യബില്ലുകളെ സർക്കാർ നിയമമായി പരിഗണിക്കില്ല.‌‌‌‌‌‌‌‌‌‌‌‌
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.