സിപിഎമ്മുമായുള്ള സഖ്യം ചുരു, ബിക്കാനീർ, ഗംഗാനഗർ ലോക്സഭാ മണ്ഡലങ്ങളിൽ കോണ്‍ഗ്രസിനു ഗുണം ചെയ്യും. ചുരുവിനു കീഴിലുള്ള ഭദ്രയിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിലെ ബൽവാൻ പുനിയ 101,616 വോട്ടും നോഹറിൽ സിപിഎമ്മിലെ മംഗേജ് ചൗധരി 26,824 വോട്ടും നേടിയിരുന്നു. ഇവയെല്ലാം കോണ്‍ഗ്രസിന്റെ പെട്ടിയിൽ വീണാൽ ബിജെപി സ്ഥാനാർഥി ഏറെ വിയർക്കേണ്ടിവരും.
സിക്കർ ജില്ലയിലെ കർഷക കുടുംബത്തിൽ 1955 ഓഗസ്റ്റ് അഞ്ചിനു ജനിച്ച അമ്ര റാം 1985ൽ ആദ്യമായി നിയമസഭയിലേക്കു മത്സരിച്ചു. 1993ലാണു കന്നിജയം. 2009ൽ സിക്കറിൽ 161,590 വോട്ട് നേടിയ അമ്ര റാമിന് 2019ൽ കിട്ടിയത് 31,462 വോട്ട് മാത്രം. 35 വർഷം മുന്‍പാണ് ഒരു സിപിഎമ്മുകാരൻ രാജസ്ഥാനിൽനിന്നു ലോക്സഭയിലെത്തിയത്.
ബിക്കാനീർ മണ്ഡലത്തിൽ 1989ൽ സിപിഎമ്മിലെ സോപത് സിംഗ് മക്കസാർ വിജയിച്ചിരുന്നു.