ദക്ഷിണചൈനാക്കടൽ തർക്കം തീർക്കാൻ മധ്യസ്ഥനാകാം: ട്രംപ്
ദക്ഷിണചൈനാക്കടൽ തർക്കം തീർക്കാൻ മധ്യസ്ഥനാകാം: ട്രംപ്
Sunday, November 12, 2017 10:43 AM IST
ഹാനോയ്: ദക്ഷിണചൈനാക്കടൽ തർക്കം പരിഹരിക്കാൻ മധ്യസ്ഥത വഹിക്കാമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. കടൽ മേഖലയിൽ ചൈനയ്ക്കൊപ്പം അവകാശം ഉന്നയിക്കുന്ന വിയറ്റ്നാമിൽവച്ചാണ് ട്രംപ് ഇതു പറഞ്ഞത്. വിയറ്റ്നാം പ്രസിഡന്‍റ് ട്രാൻ ഡെയ് ഗ്വാംഗും ഒപ്പമുണ്ടായിരുന്നു. ഇരുവരും കൂടിക്കാഴ്ച നടത്തി.

താൻ നല്ല മധ്യസ്ഥനാണെന്നും സഹായം വേണമെങ്കിൽ ചോദിക്കാമെന്നുമാണ് ട്രംപ് വ്യക്തമാക്കിയത്. കടലിനെ സംബന്ധിച്ച ചൈനയുടെ അവകാശവാദം ഒരു പ്രശ്നമാണെന്നും ട്രംപ് സമ്മതിച്ചു. അന്താരാഷ്‌ട്ര നിയമങ്ങൾ പ്രകാരം ചർച്ച നടത്തി സമാധാനപരമായി പ്രശ്നം പരിഹരിക്കാനാണു താത്പര്യമെന്ന് വിയറ്റ്നാം പ്രസിഡന്‍റ് പറഞ്ഞു.

വിയറ്റ്നാം, ബ്രൂണെ, മലേഷ്യ, ഫിലിപ്പീൻസ്, തായ്‌വാൻ എന്നീ രാജ്യങ്ങളും ചൈനയും തമ്മിലാണു തർക്കം. ദക്ഷിണചൈനാക്കടൽ മൊത്തം തങ്ങളുടേതാണെന്നാണ് ചൈനയുടെ വാദം. ഏഴു കൃത്രിമ ദ്വീപുകൾ അവർ ഇവിടെ നിർമിച്ചു. ചിലതിൽ റഡാറുകളും മിസൈലുകളും സ്ഥാപിച്ചിട്ടുണ്ട്. വിയറ്റ്നാമും ചില ഭാഗങ്ങൾ തങ്ങളുടേതാക്കിയിട്ടുണ്ട്.


മൂന്നു ട്രില്യൻ ഡോളറിന്‍റെ ചരക്കുനീക്കം ഈ കടലിലൂടെ നടക്കുന്നുണ്ട്. മേഖലയിൽ സ്വതന്ത്ര ചരക്കുനീക്കം വേണമെന്നതാണ് അമേരിക്കയുടെ താത്പര്യം. ട്രംപിന്‍റെ ബെയ്ജിംഗ് സന്ദർശനത്തിൽ ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

തർക്കരാജ്യങ്ങളിൽ ഫിലിപ്പീൻസ് പ്രസിഡന്‍റ് ഡുട്ടെർട്ടെ ചൈനയുമായി അടുപ്പത്തിലാണ്. ഇപ്പോൾ വിയറ്റ്നാമാണ് ചൈനയുടെ പ്രധാന എതിരാളി. മനിലയിലെ ആസിയാൻ ഉച്ചകോടിയിൽ ദക്ഷിണചൈനാക്കടൽ തർക്കം പ്രധാന വിഷയമാണ്. തർക്ക പരിഹാരം ലക്ഷ്യമിട്ട് മുന്പു നിർദേശിക്കപ്പെട്ട ‘പെരുമാറ്റ ചട്ടത്തി’ന്‍റെ രൂപരേഖ ചൈനയും മറ്റ് രാജ്യങ്ങളും യോഗത്തിൽ അംഗീകരിക്കും. ട്രംപും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.