പേപ്പൽ യാത്രയിൽ സമാധാനദൗത്യവും
പേപ്പൽ യാത്രയിൽ സമാധാനദൗത്യവും
Friday, November 24, 2017 2:05 PM IST
മ്യാൻമർ, ബംഗ്ലാദേശ് രാജ്യങ്ങളിലേക്ക് ഫ്രാൻസിസ് മാർപാപ്പയുടെ നാളെ തുടങ്ങുന്ന അപ്പസ്തോലിക സന്ദർശനം ചരിത്രപരവും ഏഷ്യയിലും ലോകത്തും കൂടുതൽ സമാധാനവും മനുഷ്യത്വ സമീപനങ്ങളും ഉറപ്പു വരുത്തുന്നതുമാകുമെന്ന് കർദിനാൾ ഡോ. ആൽബട്ട് വാൻഹോയെ. വിവിധ മതങ്ങൾ തമ്മിലുള്ള പരസ്പര ബഹുമാനം കൂട്ടുതിനു പുറമെ, മ്യാൻമറിന്‍റെയും ബംഗ്ലാദേശിന്‍റെയും സ്വാതന്ത്ര്യത്തിനായി നടന്ന ദേശീയ പോരാട്ടങ്ങൾക്കുള്ള അംഗീകാരവുമാകും ഈ സന്ദർശനം. ഒപ്പം ഇരുരാജ്യങ്ങളിലെയും ചെറുതെങ്കിലും വിശ്വാസത്തിൽ മുന്നിലുള്ള കത്തോലിക്കാ സമൂഹങ്ങൾക്കുള്ള പ്രോത്സാഹനവുമാകും ഫ്രാൻസിസ് പാപ്പായുടെ ഒരാഴ്ച നീളുന്ന സന്ദർശനമെന്നു റോമിലെ പൊന്തിഫിക്കൽ ബൈ ബിൾ കമ്മീഷൻ സെക്രട്ടറിയും ജെസ്യൂട്ട് സഭാംഗവുമായ കർദിനാൾ ആൽബർട്ട് ദീപികയോടു പറഞ്ഞു.

1991ലെ നൊബേൽ സമാധാന സമ്മാന ജേതാവും മ്യാൻമറിന്‍റെ ശരിയായ ഭരണാധികാരിയുമായ സ്റ്റേറ്റ് കൗണ്‍സിലർ ഓങ് സാൻ സൂകിയുമായും മ്യാൻമറിലെ ബുദ്ധമത നേതാക്കളുമായും ഫ്രാൻസിസ് മാർപാപ്പ നടത്തുന്ന ചർച്ചകൾ രോഹിംഗ്യൻ അഭയാർഥി പ്രശ്നങ്ങൾക്കുള്ള ദീർഘകാല പരിഹാരത്തിനു വഴിതെളിക്കുമെന്നാണ് പ്രതീക്ഷയെന്നു വത്തിക്കാൻ മാധ്യമവിഭാഗം ചൂണ്ടിക്കാട്ടി. മ്യാൻമർ നേതാക്കളുമായും ബംഗ്ലാദേശിൽ പ്രധാനമന്ത്രി ഷേക്ക് ഹസീന അടക്കമുള്ള നേതാക്കളുമായും നടത്തുന്ന ചർച്ചകളും ലോകസമാധാനത്തിനായുള്ള ദൈവിക ഇടപെടലുകളായി മാറുമെന്നാണ് വത്തിക്കാന്‍റെ പ്രത്യാശ.

വളരെ ചെറിയ ന്യൂനപക്ഷമായിരുന്നിട്ടും മ്യാൻമറിലെയും ബംഗ്ലാദേശിലെയും കത്തോലിക്കാ സഭയുടെ നെടുംതൂണുകളായി പ്രവർത്തിച്ച യാംഗൂണിലെ ആർച്ച്ബിഷപ് കർദിനാൾ ചാൾസ് മോംഗ് ബോയും ധാക്കയിലെ വത്തിക്കാൻ നുണ്‍ഷ്യോയും മലയാളിയുമായ ആർച്ച്ബിഷപ് ഡോ. ജോർജ് കോച്ചേരിയും നടത്തിയ സേവനങ്ങൾക്കുള്ള വലിയ അംഗീകാരം കൂടിയാണ് മാർപാപ്പയുടെ മ്യാൻമർ, ബംഗ്ലാദേശ് സന്ദർശനമെന്ന് വത്തിക്കാനിലെ ഉന്നത ഉദ്യോഗസ്ഥർ ദീപികയോടു പറഞ്ഞു.


മാർപാപ്പയായി ചുമതലയേറ്റ് അഞ്ചു വർഷത്തിനകം ഫ്രാൻസിസ് പാപ്പാ നടത്തുന്ന ഇരുപത്തിയൊന്നാമത് വിദേശ സന്ദർശനത്തിനാണ് നാളെ തുടക്കം കുറിക്കുന്നത്.
കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മാർപാപ്പ ബുദ്ധമതക്കാർ മഹാഭൂരിപക്ഷമുള്ള പഴയ ബർമ രാജ്യം സന്ദർശിക്കുന്നത്. മൊത്തം 5.1 കോടി ജനസംഖ്യയുള്ള മ്യാൻമറിൽ വെറും 6.59 ലക്ഷം കത്തോലിക്കർ മാത്രമാണുള്ളത്. ആകെ 16.3 കോടി ജനങ്ങളിൽ വലിയ ഭൂരിപക്ഷവും മുസ്‌ലിംകളായ ബംഗ്ലാദേശിൽ മൂന്നര ലക്ഷം കത്തോലിക്കരാണുള്ളത്.

നാളെ രാത്രി 9.45ന് റോമിലെ ചംപീനോ വിമാനത്താവളത്തിൽനിന്ന് അലിറ്റാലിയയുടെ പ്രത്യേക ചാർട്ടർ വിമാനത്തിൽ പുറപ്പെടുന്ന മാർപാപ്പയും സംഘവും തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30ന് മ്യാൻമറിലെ വൻനഗരമായ യാംഗൂണിലെത്തും. വിമാനത്താവളത്തിൽ ആചാരപരമായ വരവേൽപ്പിനു ശേഷം പാപ്പാ വിശ്രമിക്കും.

ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു രണ്ടിന് യാംഗൂണിൽ നിന്ന് വിമാനത്തിൽ തലസ്ഥാനമായ നായി പി ഡോയിലെത്തിയ ശേഷം പ്രസിഡന്‍റിന്‍റെ കൊട്ടാരത്തിലാകും ആചാരപരമായ സ്വീകരണം. തുടർന്നു പ്രസിഡന്‍റ് ഹിതിൻ കയാവു, സ്റ്റേറ്റ് കൗണ്‍സിലർ ഓങ് സാങ് സൂകി തുടങ്ങിയവരുമായി സുപ്രധാന കൂടിക്കാഴ്ചകൾ നടത്തും.

വത്തിക്കാനിൽനിന്ന് ജോർജ് കള്ളിവയലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.