പ്രതിഷേധ പതാകയ്ക്കു നീളം 200 കിലോമീറ്റർ
പ്രതിഷേധ പതാകയ്ക്കു നീളം 200 കിലോമീറ്റർ
Monday, March 12, 2018 12:58 AM IST
ലാപാസ്: 200 കിലോമീറ്റർ നീളത്തിൽ നെടുനീളൻ പതാക വിരിച്ച് ബൊളീവിയൻ ജനതയുടെ പ്രതിഷേധം. പസഫിക് സമുദ്രത്തിലേക്കു തങ്ങൾക്കുണ്ടായിരുന്ന പ്രവേശന സ്വാതന്ത്ര്യം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ബൊളീവിയൻ നാവിക സേനയുടെ ഒൗദ്യോഗിക നീലപതാക വിരിച്ച് പ്രതിഷേധം സംഘടിപ്പിച്ചത്.

തലസ്ഥാനമായ ലാപാസിനടുത്തുള്ള ഒറൂറോ പട്ടണത്തിൽനിന്ന് അപാചീറ്റാ പട്ടണത്തിലേക്ക് 200 കിലോമീറ്റർ നീളത്തിലാണ് ശനിയാഴ്ച പതാക വിരിച്ചത്. പ്രകടനത്തിൽ നാവിക സേന ഉദ്യോഗസ്ഥരും സാധാരണക്കാരുമടക്കം ആയിരക്കണക്കിനാളുകൾ പങ്കെടുത്തു.

1879 മുതൽ 1883 വരെ നടന്ന യുദ്ധത്തേത്തുടർന്നാണ് ബൊളീവിയയക്ക് കടലിലേക്കുള്ള ഇടനാഴിക്കുള്ള അവകാശം നിഷേധിക്കപ്പെട്ടത്. ഇതു പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് അന്താരാഷ്‌ട്ര കോടതിയിൽ സമർപ്പിച്ച ഹർജി ഈ മാസം 19ന് പരിഗണിക്കാനിരിക്കുകയാണ്. ഇപ്പോൾ ചിലിയുടെ കൈവശമുള്ള ഈ ഇടനാഴി തുറന്നുകിട്ടിയാൽ ബൊളീവിയയ്ക്കു കയറ്റുമതിയുൾപ്പെടെയുള്ള ചരക്കുനീക്കം സമുദ്രമാർഗം നടത്താനാവും.

ബൊളീവിയൻ നാവികസേനയുടെ പ്രവർത്തനവും സുഗമമാകും.
ലോകമനഃസാക്ഷിയും അന്താരാഷ്‌ട്ര കോടതിയും തങ്ങളുടെ ആവശ്യം ന്യായമാണെന്നു തിരിച്ചറിയുമെന്നാണ് വിശ്വസിക്കുന്നതെന്ന് ബൊളീവിയൻ പ്രസിഡന്‍റ് ഇവോ മൊറാലസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.