ചിൻപിംഗിന് ഇനി ആജീവനാന്തം ഭരിക്കാം
ചിൻപിംഗിന് ഇനി ആജീവനാന്തം ഭരിക്കാം
Monday, March 12, 2018 12:58 AM IST
ബെയ്ജിംഗ്: പ്രസിഡന്‍റ് ഷി ചിൻപിംഗിന് അനിശ്ചിതകാലത്തേക്കു ഭരണത്തിൽ തുടരാൻ സൗകര്യമൊരുക്കി ചൈനയുടെ റബർസ്റ്റാന്പ് പാർലമെന്‍റ് ഭരണഘടനാ ഭേദഗതി ബിൽ പാസാക്കി. പ്രസിഡന്‍റിനും വൈസ് പ്രസിഡന്‍റിനും രണ്ടു തവണയിൽ കൂടുതൽ അധികാരസ്ഥാനത്തേക്കു മത്സരിക്കാനാവില്ലെന്ന നിയമമാണു നാഷണൽ പീപ്പിൾസ് കോൺഗ്രസ്(പാർലമെന്‍റ്) റദ്ദാക്കിയത്.

അഞ്ചു വർഷം മുന്പുവരെ കൂട്ടായ നേതൃത്വത്തിന്‍റെ കൈയിലായിരുന്ന ചൈനീസ് ഭരണം 64കാരനായ ചിൻപിംഗിൽ കേന്ദ്രീകരിക്കുന്ന സ്ഥിതിയാണു സംജാതമായിരിക്കുന്നത്. ഇപ്പോഴത്തെ ഭരണകാലാവധി അവസാനിക്കുന്ന 2023നുശേഷം എത്രകാലം വേണമെങ്കിലും അദ്ദേഹത്തിന് ഇനി അധികാരത്തിൽ തുടരാനാവും. ഇതോടൊപ്പം ചിൻപിംഗിന്‍റെ രാഷ്്‌്ട്രീയ സിദ്ധാന്തങ്ങൾ ഭരണഘടനയിൽ ഉൾപ്പെടുത്തുന്ന ഭേദഗതിയും പാർലമെന്‍റ് അംഗീകരിച്ചു. പാർട്ടി ചാർട്ടറിൽ നേരത്തെ തന്നെ ഇത് ഉൾപ്പെടുത്തിയിരുന്നു. മാവോയ്ക്കുശേഷം ആദ്യമായാണ് ഒരു നേതാവിന്‍റെ സിദ്ധാന്തങ്ങൾ ഇപ്രകാരം ഭരണഘടനയിൽ ഉൾപ്പെടുത്തുന്നത്.

ഗ്രേറ്റ് ഹാളിൽ നടന്ന വോട്ടെടുപ്പിൽ 2958 പ്രതിനിധികൾ ഭേദഗതികളെ അനുകൂലിച്ചു വോട്ടു ചെയ്തു. രണ്ടു പേർ എതിർത്തു. മൂന്നു പേർ വോട്ടിംഗിൽ പങ്കെടുത്തില്ല. എതിർത്തു വോട്ടു ചെയ്തവർ നേതൃത്വത്തിന്‍റെ അറിവോടെയാണു അപ്രകാരം ചെയ്തതെന്നു പറയപ്പെടുന്നു. വോട്ടെടുപ്പു സ്വതന്ത്രമാണെന്നു വരുത്തിത്തീർക്കുകയാണു ലക്ഷ്യം.


ചുവന്ന പെട്ടിയിൽ ബാലറ്റ് നിക്ഷേപിച്ച് പ്രസിഡന്‍റ് ചിൻപിംഗാണു വോട്ടെടുപ്പ് ഉദ്ഘാടനം ചെയ്തത്.തുടർന്നു പോളിറ്റ് ബ്യൂറോ സ്റ്റാൻഡിംഗ് കമ്മിറ്റിയിലെ ആറുപേർ വോട്ടു ചെയ്തു. ഇലക്ട്രോണിക് വോട്ടിംഗ് ഉപേക്ഷിച്ച് പേപ്പർ ബാലറ്റാണ് ഇത്തവണ ഉപയോഗിച്ചത്.

പ്രസിഡന്‍റിന്‍റെ കാലപരിധി എടുത്തുകളയുന്നതിനെതിരേ ലോകവ്യാപകമായി രൂക്ഷവിമർശനം ഉയർന്നിരുന്നു. കമ്യൂണിസ്റ്റ് പാർട്ടിയും സൈന്യവും രാജ്യവും തമ്മിലുള്ള ഏകോപനത്തിന് ഇതാവശ്യമാണെന്നു പറഞ്ഞ് സിപിസി നേതൃത്വം വിമർശനം തള്ളി. മാവോയുടെ കാലത്തേതുപോലുള്ള ഏകാധിപത്യഭരണം ഉണ്ടാവരുതെന്ന ലക്ഷ്യത്തോടെ 1982ൽ ഡെംഗ് സിയാവോ പിംഗാണ് രണ്ടുവട്ടത്തിൽ കൂടുതൽ പ്രസിഡന്‍റാവാൻ പാടില്ലെന്ന നിയമം കൊണ്ടുവന്നത്.

പാർലമെന്‍റ് അടുത്തദിവസങ്ങളിൽ ഉന്നത സർക്കാർപോസ്റ്റിലെ നിയമനങ്ങൾ സ്ഥിരീകരിക്കും. വൈസ് പ്രസിഡന്‍റായി വാങ് ക്വിഷാന്‍റെ നിയമനം അംഗീകരിക്കും. ഷി ആരംഭിച്ച അഴിമതി നിർമാർജന പരിപാടിയുടെ തലപ്പത്തു പ്രവർത്തിച്ച ക്വിഷാൻ അദ്ദേഹത്തിന്‍റെ വിശ്വസ്തനാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.