സംവിധായകൻ മിലോസ് ഫോർമാൻ അന്തരിച്ചു
സംവിധായകൻ മിലോസ് ഫോർമാൻ അന്തരിച്ചു
Tuesday, April 17, 2018 12:00 AM IST
പ്രാഗ്: ഓസ്കർ പുരസ്കാരം നേടിയ വൺ ഫ്ളൂ ഓവർ ദ കുക്കൂസ് നെസ്റ്റ്, അമഡേയസ് എന്നീ പ്രശസ്ത ചലച്ചിത്രങ്ങളുടെ സംവിധായകൻ മിലോസ് ഫോർമാൻ (86) അന്തരിച്ചു.

ചെക്കോസ്ലോവാക്യയിൽ ജനിച്ച ഫോർമാൻ 1960-കളിൽ അമേരിക്കയിലെത്തി. മാതാപിതാക്കൾ രണ്ടാം ലോകമഹായുദ്ധകാലത്ത് നാസികളുടെ കോൺസെൻട്രേഷൻ ക്യാന്പിൽ മരണമടഞ്ഞതിനാൽ അനാഥനായാണ് വളർന്നത്. ദ പീപ്പിൾ വ‌ഴ്സസ് ലാറി ഫ്ളിന്‍റ്, മെൻ ഓൺ ദ മൂൺ, വാൽമോണ്ട്, റാഗ്ടൈം, ഹെയർ തുടങ്ങിയവയാണ് മറ്റു സിനിമകൾ.


ചെക്കോസ്ലോവാക്യയിലെ നവസിനിമാ പ്രസ്ഥാനത്തിന്‍റെ പ്രണേതാക്കളിലൊരാളാണ്. 2007-ൽ അമേരിക്കയിൽനിന്ന് ചെക്ക് റിപ്പബ്ലിക്കിൽ തിരിച്ചെത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.