ട്രംപ് ഇന്നുതന്നെ മടങ്ങും
ട്രംപ് ഇന്നുതന്നെ മടങ്ങും
Monday, June 11, 2018 11:14 PM IST
സിംഗപ്പൂർ: കിം ജോംഗ് ഉന്നുമായി ഇന്നു നടത്തുന്ന ഉച്ചകോടിക്കു ശേഷം മുന്പ് നിശ്ചയിച്ചതിലും നേരത്തേ മടങ്ങാൻ ഡോണൾഡ് ട്രംപ് തീരുമാനിച്ചു. ഇന്നു രാത്രി എട്ടിനുതന്നെ അദ്ദേഹം സിംഗപ്പൂരിൽനിന്നു മടങ്ങുമെന്ന് വൈറ്റ്ഹൗസ് അറിയിച്ചു. ബുധനാഴ്ച രാവിലെ മടങ്ങാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്.

കിമ്മുമായുള്ള ചർച്ചകൾ ഫലപ്രദമാകുമെന്നാണ് ട്രംപ് ഇന്നലെ പറഞ്ഞത്. അതേസമയം കിം ഇന്നലെയും മാധ്യമപ്രവർത്തകരെ കണ്ടില്ല.

ഇന്നു രാവിലെ ഒന്പതിനു നടക്കുന്ന കൂടിക്കാഴ്ചയിൽ ട്രംപും കിമ്മും സഹായികളില്ലാതെ നേരിട്ടു ചർച്ച നടത്തും. പരിഭാഷകർ മാത്രം ഒപ്പം ഉണ്ടാവും. ആദ്യമിനിറ്റിൽ തന്നെ കിമ്മിനെ വിലയിരുത്താൻ തനിക്ക് ആവുമെന്നു ശനിയാഴ്ച ട്രംപ് പറഞ്ഞിരുന്നു.


രണ്ടു മണിക്കൂർ ദീർഘിക്കുന്ന കൂടിക്കാഴ്ചയ്ക്കുശേഷം ഉഭയകക്ഷി ചർച്ച നടക്കും. ഇതിൽ അമേരിക്കൻ ഭാഗത്തുനിന്ന് സെക്രട്ടറി ഓഫ് സ്റ്റേറ്റ് പോംപിയോ, സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൻ, ചീഫ് ഓഫ് സ്റ്റാഫ് ജോൺ കെല്ലി തുടങ്ങിയവർ പങ്കെടുക്കും. ഉച്ചവിരുന്നും ഉണ്ടാവും. ഉഭയകക്ഷി ചർച്ചയിൽ ഉത്തരകൊറിയയുടെ ഭാഗത്തുനിന്ന് ആരെല്ലാം പങ്കെടുക്കുമെന്നു വ്യക്തമല്ല.

യുഎസിലേക്കു മടങ്ങുന്നതിനു മുന്പ് ട്രംപ് മാധ്യമപ്രവർത്തകരെ കാണുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.