സിംഗപ്പുരിലേക്കു കണ്ണുംനട്ട്; ട്രംപ്-കിം ചരിത്ര കൂടിക്കാഴ്ച ഇന്ന്
സിംഗപ്പുരിലേക്കു   കണ്ണുംനട്ട്; ട്രംപ്-കിം ചരിത്ര കൂടിക്കാഴ്ച ഇന്ന്
Tuesday, June 12, 2018 1:13 AM IST
സിംഗപ്പുർ: കൊറിയൻ മേഖലയുടെയും ലോകത്തിന്‍റെയും സമാധാനത്തിനു നിർണായകമായ ഉച്ചകോടി ഇന്ന്. ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നും അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും സിംഗപ്പുരിലെ സെന്‍റോസ ദ്വീപിലുള്ള കാപ്പെല്ല ഹോട്ടലിൽ ഇന്നു രാവിലെ ഒന്പതു മുതൽ മുഖാമുഖം ചർച്ച നടത്തും. അജൻഡയിലെ പ്രധാന ഇനം ഉത്തരകൊറിയയുടെ ആണവനിരായുധീകരണം തന്നെ.

ഭരണത്തിലിരിക്കുന്ന അമേരിക്കൻ പ്രസിഡന്‍റും ഉത്തരകൊറിയൻ മേധാവിയും നേരിൽക്കാണുന്നത് ഇതാദ്യം. അണ്വായുധ, മിസൈൽ പരീക്ഷണങ്ങൾ നടത്തിയും മൂർച്ചയുള്ള വാക്കുകൾ പ്രയോഗിച്ചും അമേരിക്കയെ നിരന്തരം പ്രകോപിപ്പിച്ച കിം ഈ വർഷത്തിന്‍റെ തുടക്കംമുതൽ സ്വീകരിച്ച അനുനയ സമീപനത്തിന്‍റെ അന്തിമഫലമാണ് ഉച്ചകോടി.

ആണവനിരായുധീകരണത്തിനുള്ള ഉത്തരകൊറിയയുടെ സമ്മതം മാത്രമാണ് ഉച്ചകോടിയിൽ അമേരിക്ക പ്രതീക്ഷിക്കുന്ന ഏക കാര്യമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി മൈക്ക് പോംപിയോ ഇന്നലെയും വ്യക്തമാക്കി. ഇനി ആണവായുധ പദ്ധതികളിലേക്കു മടങ്ങിപ്പോകില്ലെന്ന് പരിശോധിച്ചുറപ്പുവരുത്താൻ കഴിയുന്ന നടപടികളാണു പ്രതീക്ഷിക്കുന്നത്. ഇതിനു സമ്മതിച്ചാൽ ഉത്തരകൊറിയയ്ക്ക് അമേരിക്ക നല്കാൻ പോകുന്നത് ഇതിനുമുന്പ് ആർക്കും നല്കിയിട്ടില്ലാത്ത സംരക്ഷണമായിരിക്കും. ലക്ഷ്യം സാധിക്കുന്നതുവരെ ഉത്തരകൊറിയയ്ക്കെതിരേ നിലവിലുള്ള ഉപരോധങ്ങൾ തുടരുമെന്നും പോംപിയോ പറഞ്ഞു. ഉച്ചകോടി ഫലപ്രദമാകുമെന്ന് ട്രംപും പ്രത്യാശ പ്രകടിപ്പിച്ചു. അഭിപ്രായവ്യത്യാസങ്ങളെല്ലാം പറഞ്ഞുതീർക്കാനുള്ള നീണ്ട ചർച്ചകൾ ഉത്തരകൊറിയൻ, അമേരിക്കൻ നേതൃത്വങ്ങൾ തമ്മിൽ ഇന്നലെയും തുടർന്നു. അമേരിക്കയുടെ മുൻ ദക്ഷിണകൊറിയൻ അംബാസഡർ സുംഗ് കിമ്മിന്‍റെയും ഉത്തരകൊറിയൻ വിദേശകാര്യ ഉപമന്ത്രി ചോയ് സോൺ ഗ്യൂവിന്‍റെയും നേതൃത്വത്തിലുള്ള സംഘങ്ങൾ തമ്മിലായിരുന്നു ചർച്ചകൾ. ദക്ഷിണ, ഉത്തരകൊറിയകൾ തമ്മിൽ സാങ്കേതികമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള കരാറും കിം-ട്രംപ് ഉച്ചകോടിയിൽ പിറന്നേക്കും.


സിംഗപ്പുർ പ്രധാനമന്ത്രി ലീയുമായി ട്രംപും കിമ്മും വെവ്വേറെ ചർച്ച നടത്തി. ഉച്ചകോടി വിജയകരമായാൽ സിംഗപ്പൂരിന്‍റെ ശ്രമങ്ങൾ ചരിത്രത്തിലിടം പിടിക്കുമെന്ന് കിം പറഞ്ഞു.

ഉച്ചകോടിക്കായി സിംഗപ്പൂർ സർക്കാർ രണ്ടു കോടി ഡോളറാണ് ചെലവഴിക്കുന്നത്. സുരക്ഷയടക്കം ഒരു കാര്യത്തിലും വിട്ടുവീഴ്ചയില്ല. റിപ്പോർട്ടിംഗിനായി ലോകമെന്പാടുംനിന്ന് മൂവായിരം മാധ്യമപ്രവർത്തകർ എത്തിയിട്ടുണ്ട്.

ഉത്തരകൊറിയയുമായി നയതന്ത്രബന്ധമുള്ള അപൂർവം രാജ്യങ്ങളിലൊന്നാണ് സിംഗപ്പുർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.