സിയാവോബോയുടെ വിധവ സ്വാതന്ത്ര്യത്തിലേക്ക്
സിയാവോബോയുടെ വിധവ സ്വാതന്ത്ര്യത്തിലേക്ക്
Tuesday, July 10, 2018 11:44 PM IST
ബെയ്ജിംഗ്: സമാധാനനൊബേലിന് അർഹനായ വിമത നേതാവ് ലിയു സിയാബോയുടെ വിധവ ലിയു സിയ(57)യെ ചൈനീസ് സർക്കാർ രാജ്യം വിടാൻ അനുവദിച്ചു. ഇവർ വീട്ടു തടങ്കലിലാ യിരുന്നു. ഇന്നലെ ബെയ്ജിംഗിൽനിന്നു വിമാനം കയറിയ സിയ ജർമൻ തലസ്ഥാനമായ ബെർലിനിലെത്തി.

അനധികൃതമായി എട്ടു വർഷം വീട്ടുതടങ്കലിൽ അടയ്ക്കപ്പെട്ട സിയയുടെ മോചനത്തിനായി മനുഷ്യാവകാശ പ്രവർത്തകർ നിരന്തരം ആവശ്യം ഉന്നയിച്ചുവരികയായിരുന്നു. ജർമനിയുടെ നിരന്തര സമ്മർദമാണ് സിയയെ വിട്ടയയ്ക്കാൻ ചൈനയെ പ്രേരിപ്പിച്ചത്.

ജനാധിപത്യപരിഷ്കരണത്തിനു വാദിച്ച സിയാവോബോയെ ചൈനീസ് സർക്കാർ രാജ്യദ്രോഹക്കുറ്റത്തിനു ജയിലിൽ അടച്ചിരുന്നു. 2010ൽ അദ്ദേഹത്തിനു നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തിന്‍റെ കവിയും കലാകാരിയുമായ ഭാര്യ സിയയെ വീട്ടു തടങ്കലിലാക്കിയത്.


ചൈനീസ് സർക്കാർ ജയിൽ മോചിനാക്കാതിരുന്നതിനാൽ സിയാവോബോയ്ക്കു നൊബേൽ പുരസ്കാരം സ്വീകരിക്കാൻ കഴിഞ്ഞില്ല. കരൾരോഗം പിടിപെട്ട അദ്ദേഹം കഴിഞ്ഞ വർഷം ജൂലൈയിൽ ജയിൽ ആശുപത്രിയിൽ മരിച്ചു.

ഇതിനു പിന്നാലെ സിയയെ മോചിപ്പിക്കണമെന്ന ആവശ്യം രാജ്യാന്തരതലത്തിൽ ഉയർന്നു. സിയയെ സ്വീകരിക്കാൻ തയാറാണെന്ന് ജർമനി അറിയിച്ചിരുന്നു. ചൈനീസ് പ്രധാനമന്ത്രി ലി കെചിയാംഗ് തിങ്കളാഴ്ച ബർലിൻ സന്ദർശിക്കവേ ജർമൻ ചാൻസലർ ആംഗല മെർക്കലുമായി കൂടിക്കാഴ്ച നടത്തി.

സിയ രാജ്യം വിട്ടകാര്യം അവരുടെ സഹോദരൻ ഹുയി സോഷ്യൽമീഡിയയിലൂടെ സ്ഥിരീകരിച്ചു. പുതിയ ജീവിതത്തിനായി തന്‍റെ സഹോദരി യൂറോപ്പിലേക്കു തിരിച്ചുവെന്നാണ് അദ്ദേഹം എഴുതിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.