മുഷാറഫിന്‍റെ വിചാരണ 20ന്
മുഷാറഫിന്‍റെ വിചാരണ 20ന്
Saturday, August 4, 2018 12:42 AM IST
ഇസ്‌ലാമാബാദ്: രാജ്യദ്രോഹക്കേസിൽ മുൻ പാക് പ്രസിഡന്‍റ് മുഷാറഫിനെതിരേയുള്ള വിചാരണ 20ന് ആരംഭിക്കും. ദുബായിൽ പ്രവാസ ജീവിതം നയിക്കുന്ന മുഷാറഫ് സുരക്ഷാകാരണം പറഞ്ഞ് പാക്കിസ്ഥാനിൽ മടങ്ങിയെത്താൻ വിസമ്മതിക്കുകയാണ്. ലാഹോർ ഹൈക്കോടതി ചീഫ് ജസ്റ്റീസ് മുഹമ്മദ് യവാർ അലിയുടെ നേതൃത്വത്തിലുള്ള ബഞ്ചാണ് കേസ് കേൾക്കുക.

2007ൽ നിയമവിരുദ്ധമായി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ജഡ്ജിമാരെ തടങ്കലിലാക്കുകയും ചെയ്തിനാണ് മുഷാറഫിനെതിരേ നവാസ് ഷരീഫ് സർക്കാർ രാജ്യദ്രോഹക്കേസ് എടുത്തത്.


മുഷാറഫിന്‍റെ കേസ് ഇമ്രാൻഖാൻ സർക്കാരിനു തലവേദനയാവുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. മുൻ ആർമി ചീഫായ മുഷാറഫിനെതിരേ നടപടിയെടുത്തതാണ് നവാസ് ഭരണകൂടത്തിനെതിരേ സൈന്യം തിരിയാൻ ഒരു കാരണം. മുഷാറഫിന്‍റെ ഭരണഘടനാവിരുദ്ധ നടപടികളെ രൂക്ഷമായി വിമർശിച്ചിട്ടുള്ള ഇമ്രാന്‍റെ പാർട്ടി അടുത്തകാലത്തായി ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.