സോയൂസ് നിലത്തിറക്കി; സഞ്ചാരികൾ സുരക്ഷിതർ
സോയൂസ് നിലത്തിറക്കി; സഞ്ചാരികൾ സുരക്ഷിതർ
Friday, October 12, 2018 1:00 AM IST
മോസ്കോ: രണ്ടു ബഹിരാകാശ സഞ്ചാരികളുമായി അന്താരാഷ്‌ട്ര ബഹിരാകാശ സ്റ്റേഷനിലേക്കു തിരിച്ച റഷ്യയുടെ സോയൂസ് പേടകം സാങ്കേതിക തകരാറിനെത്തുടർന്ന് അടിയന്തരമായി നിലത്തിറക്കി. പേടകത്തിലുണ്ടായിരുന്ന റഷ്യയുടെ അലക്സി ഒവ്‌ചിനിനും അമേരിക്കയുടെ നിക് ഹേഗും സുരക്ഷിതരാണ്.

കസാക്കിസ്ഥാനിലെ ബൈക്കനൂരിൽനിന്ന് ഇന്നലെ തിരിച്ച സോയൂസ് ആറു മണിക്കൂറിനകം ബഹിരാകാശ സ്റ്റേഷനിലെത്തേണ്ടതായിരുന്നു. പേടകത്തെ മുകളിലേക്കു തള്ളുന്ന ബൂസ്റ്റർ റോക്കറ്റിനുണ്ടായ തകരാറാണ് തടസം സൃഷ്ടിച്ചത്. പേടകം അടിയന്തരമായി നിലത്തിറങ്ങിയെന്നാണു പറയുന്നതെങ്കിലും ഒരർഥത്തിൽ നേരേ താഴേക്കു വീഴുകയായിരുന്നു.

സെൻട്രൽ കസാക്കിസ്ഥാനിലെ സെസ്കസ്ഥാനിലാണ് പേടകം ഇറങ്ങിയത്. ഉടൻതന്നെ മേഖലയിലേക്ക് നാലു ഹെലികോപ്റ്ററുകളിൽ സൈനികരെ അയച്ചു. സഞ്ചാരികളെ സുരക്ഷിതമായി പേടകത്തിനു പുറത്തിറക്കി.


പേടകം സുരക്ഷിതമായി നിലത്തിറങ്ങിയെന്നും സഞ്ചാരികൾക്കു പരിക്കില്ലെന്നും റഷ്യൻ ബഹിരാകശ ഏജൻസി റോസ്കോമോസും അമേരിക്കയിലെ നാസായും അറിയിച്ചു. റഷ്യൻ സർക്കാർ സംഭവത്തിൽ അന്വേഷണം തുടങ്ങി. സോയൂസ് റോക്കറ്റ് നിർമിച്ച പ്രോഗ്രസ് റോക്കറ്റ് സ്പേസ് സെന്‍ററിൽ റോസ്കോമോസ് അധികൃതർ പരിശോധന നടത്തും.അന്വേഷണം പൂർത്തിയാകുന്നതുവരെ ബഹിരാകാശ യാത്രകൾ നിർത്തിവയ്ക്കുമെന്ന് റഷ്യൻ ഡെപ്യൂട്ടി പ്രധാനമന്ത്രി യൂറി ബോറിസോവ് അറിയിച്ചു.

പല കാര്യങ്ങളിലായി റഷ്യക്കെതിരേ അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങളിൽനിന്ന് ഒഴിവാക്കപ്പെട്ട മേഖലകളിലൊന്നാണ് ഇരു രാജ്യങ്ങളുടെയും ബഹിരാകാശ സഹകരണം.
ബഹിരാകാശ സഞ്ചാരികൾ സുരക്ഷിതരാണെന്നതാണ് പ്രധാന കാര്യമെന്നും ദൈവത്തിനു നന്ദി പറയുന്നതായും പ്രസിഡന്‍റ് വ്ലാദിമിർ പുടിന്‍റെ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.