ഖഷോഗി വധം : സൗദിയുടെ പുതിയ വെളിപ്പെടുത്തൽ
ഖഷോഗി വധം : സൗദിയുടെ പുതിയ വെളിപ്പെടുത്തൽ
Monday, October 22, 2018 12:56 AM IST
അങ്കാറ: ഈസ്റ്റാംബൂളിലെ സൗദി കോൺസുലേറ്റിൽ സൗദി മാധ്യമ പ്രവർത്തകൻ ജമാൽ ഖഷോഗി കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിന്‍റെ കൂടുതൽ വിവരങ്ങൾ ചൊവ്വാഴ്ച വെളിപ്പെടുത്തുമെന്നു തുർക്കി പ്രസിഡന്‍റ് എർദോഗൻ അറിയിച്ചു. പാർലമെന്‍റിൽ എകെ പാർട്ടി യോഗത്തിലായിരിക്കും പ്രസ്താവന നടത്തുക.

മൽപ്പിടിത്തത്തിലാണു ഖഷോഗി കൊല്ലപ്പെട്ടതെന്നു നേരത്തെ പറഞ്ഞ സൗദി ഇന്നലെ പുതിയ ഭാഷ്യവുമായി രംഗത്തെത്തി. ഖഷോഗിയെ വധിക്കാനെത്തിയ 15പേരുൾപ്പെടുന്ന വാടകക്കൊലയാളി സംഘം അദ്ദേഹവുമായി വാഗ്വാദം നടത്തുകയും ഒടുവിൽ കഴുത്തുഞെരിച്ചു ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയുമായിരുന്നുവെന്നു പേരു വെളിപ്പെടുത്താൻ തയാറാവാത്ത സൗദി ഉദ്യോഗസ്ഥൻ പറഞ്ഞു. മൃതദേഹം പരിക്കൻ കന്പിളിയിൽ പൊതിഞ്ഞ് ഒരു പ്രാദേശിക കൂട്ടാളിക്കു നൽകി മറവു ചെയ്യാൻ നിർദേശിച്ചു.സംഘാംഗങ്ങളിലൊരാൾ ഖഷോഗിയുടെ വസ്ത്രങ്ങളും കണ്ണടയും ആപ്പിൾ വാച്ചും ധരിച്ച് കെട്ടിടത്തിനു പിന്നിലെ വാതിലിലൂടെ പുറത്തുപോകുകയും ചെയ്തു.

കോൺസുലേറ്റിൽ പ്രവേശിച്ച ഖഷോഗി ജീവനോടെ പുറത്തുപോയെന്നു വരുത്തിത്തീർക്കാനായിരുന്നിത്. ഈസ്റ്റാംബൂൾ സ്വദേശിക്കാണു മൃതദേഹം കൈമാറിയതെന്നു പറഞ്ഞ സൗദി ഉദ്യോഗസ്ഥൻ ഇതു സംബന്ധിച്ചു കൂടുതൽ വിവരം വെളിപ്പെടുത്തിയില്ല.

ഒക്ടോബർ രണ്ടിന് മുൻഭാര്യയിൽ നിന്നുള്ള വിവാഹമോചനത്തിന്‍റെ സർട്ടിഫിക്കറ്റ് വാങ്ങാനാണ് യുഎസിലെ വിർജിനിയയിൽ താമസക്കാരനായ ഖഷോഗി തുർക്കിയിലെ കോൺസുലേറ്റിൽ എത്തിയത്.


പിന്നീടാരും ഖഷോഗിയെ ജീവനോടെ കണ്ടിട്ടില്ല. സൗദി കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാനുമായി (എംബിഎസ്) ഭിന്നതയിലായിരുന്ന ഖഷോഗി അറസ്റ്റ് പേടിച്ചാണ് യുഎസിലേക്കു കടന്നത്. വാഷിംഗ്ടൺ പോസ്റ്റിൽ പംക്തിയെഴുത്തുകാരനായ ഖഷോഗിയുടെ തിരോധാനം ലോകശ്രദ്ധയാകർഷിച്ചെങ്കിലും ഖഷോഗി കോൺസുലേറ്റിൽ നിന്നു ജീവനോടെ പുറത്തുപോയെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു രണ്ടാഴ്ചയായി സൗദി. നയതന്ത്ര സമ്മർദം മുറുകിയതിനെത്തുടർന്നു ഖഷോഗി കൊല്ലപ്പെട്ടെന്നും 18 പേരെ അറസ്റ്റു ചെയ്തെന്നും ശനിയാഴ്ച സൗദി വ്യക്തമാക്കി.

ഇതിനിടെ ഖഷോഗി വധം സംബന്ധിച്ച് തുർക്കി അന്വേഷണം വ്യാപിപ്പിച്ചു. 25 സാക്ഷികളെക്കൂടി ചോദ്യം ചെയ്യുമെന്നു തുർക്കി പ്രോസിക്യൂട്ടർമാർ പറഞ്ഞു. കോൺസുലേറ്റിലെ സ്റ്റാഫംഗങ്ങളെ വെള്ളിയാഴ്ച ചോദ്യം ചെയ്തിരുന്നു. മൃതദേഹത്തിനുവേണ്ടി ഒരു വനപ്രദേശത്തും കൃഷിയിടത്തിലും തെരച്ചിൽ നടത്തുകയും ചെയ്തു.

തൃപ്തനല്ലെന്നു ട്രംപ്

ഖഷോഗി പ്രശ്നത്തിൽ സൗദി നടത്തിയ മലക്കം മറിച്ചിലുകളിൽ പ്രസിഡന്‍റ് ട്രംപ് അതൃപ്തി പ്രകടിപ്പിച്ചു. സൗദിയുടെ നിലപാട് വിശ്വാസയോഗ്യമല്ലെന്നു ബ്രിട്ടീഷ് ബ്രെക്സിറ്റ് മന്ത്രി പറഞ്ഞു. ഖഷോഗി വധിക്കപ്പെടാനിടയായ സാഹചര്യം സംബന്ധിച്ചു കൂടുതൽ വിശദീകരണം വേണമെന്നു ജർമൻ ചാൻസലർ ആംഗല മെർക്കലും വിദേശമന്ത്രി ഹെയ്കോ മാസും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.