യാമീന്‍റെ ഹർജി മാലദ്വീപ് സുപ്രീംകോടതി തള്ളി
യാമീന്‍റെ ഹർജി മാലദ്വീപ്   സുപ്രീംകോടതി തള്ളി
Monday, October 22, 2018 12:56 AM IST
മാലെ: കഴിഞ്ഞമാസം നടന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും വീണ്ടും വോട്ടെടുപ്പ് നടത്താൻ ഉത്തരവിടണമെന്നും ആവശ്യപ്പെട്ട് മാലദ്വീപ് പ്രസിഡന്‍റ് അബ്ദുള്ള യാമീൻ നൽകിയ ഹർജി സുപ്രീംകോടതിയുടെ അഞ്ചംഗ ബഞ്ച് ഐകകണ്ഠ്യേന തള്ളി. സെപ്റ്റംബർ 23ലെ വോട്ടെടുപ്പിൽ യാമീനെ പരാജയപ്പെടുത്തി സംയുക്ത പ്രതിപക്ഷ സ്ഥാനാർഥി ഇബ്രാഹിം മുഹമ്മദ് സോലിഹാണു വിജയിച്ചത്. അന്നു തെരഞ്ഞെടുപ്പു പരാജയം അംഗീകരിക്കുകയും നവംബർ 17ന് അധികാരകൈമാറ്റം നടത്തുകയും ചെയ്യുമെന്നു പറഞ്ഞ യാമീൻ പിന്നീട് ഹർജിയുമായി കോടതിയെ സമീപിക്കുകയായിരുന്നു.

വോട്ടെടുപ്പിൽ ക്രമക്കേടു നടന്നെന്നും തന്‍റെ പേരിൽ രേഖപ്പെടുത്തിയ വോട്ടുകളിലെ മുദ്ര മാഞ്ഞുപോകുന്നതരം മാജിക് മഷി ഉപയോഗിച്ചെന്നുമായിരുന്നു യാമീന്‍റെ ആരോപണം. ആരോപണം തെളിയിക്കാൻ ഹർജിക്കാരനായിട്ടില്ലെന്നു കോടതി നിരീക്ഷിച്ചു. കോടതി വിധിയെ യുഎസ് സ്വാഗതം ചെയ്തു. സോലിഹ് അധികാരമേറ്റശേഷം മാലദ്വീപുമായി കൂടുതൽ സഹകരിക്കാൻ സാധ്യമാവുമെന്നു യുഎസ് പ്രതിനിധി റോബർട്ട് ഹിൽട്ടൻ പറഞ്ഞു.


ഇതിനിടെ യാമീൻ മാലദ്വീപിൽ നിന്നു പലായനം ചെയ്യാൻ മുതിർന്നേക്കുമെന്ന് ഒരു പ്രതിപക്ഷ നേതാവ് പറഞ്ഞു. അഴിമതി ആരോപണം നേരിടുന്ന യാമീൻ രാജ്യം വിടുന്നതു തടയണമെന്നു പ്രതിപക്ഷം പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.