ഹോക്കിംഗിന്‍റെ വീൽച്ചെയർ ലേലത്തിന്
ഹോക്കിംഗിന്‍റെ വീൽച്ചെയർ ലേലത്തിന്
Tuesday, October 23, 2018 12:15 AM IST
ലണ്ടൻ: വിഖ്യാത ഭൗതികശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിംഗിന്‍റെ 22 വസ്തുക്കൾ ലേലത്തിനെത്തുന്നു. അദ്ദേഹം ദീർഘകാലം ഉപയോഗിച്ച വീൽച്ചെയറാണ് ഇതിലൊന്ന്. പിഎച്ച്.ഡി ലഭിക്കുന്നതിനു കാരണമായ ‘പ്രോപ്പർട്ടീസ് ഓഫ് എക്സ്പാൻഡിംഗ് യൂണിവേഴ്സസ്’ എന്ന പ്രബന്ധത്തിന്‍റെ പകർപ്പും ലേലത്തിനെത്തും. പ്രപഞ്ചോത്പതിയെക്കുറിച്ച് ഹോക്കിംഗ് വിശദീകരിക്കുന്ന പ്രബന്ധത്തിന്‍റെ അഞ്ച് പകർപ്പുകളാണ് അവശേഷിക്കുന്നത്. വീൽച്ചെയറിന് 13,000-19,500 ഉം പ്രബന്ധത്തിന് 1,30,000 - 1,95,000 ഉം ഡോളർ വില പ്രതീക്ഷിക്കുന്നു.
സ്പെക്ട്രം ഓപ് വോംഹോൾ തുടങ്ങി ഹോക്കിംഗ് രചിച്ച ചില സങ്കീർണ പേപ്പറുകളും ലേലത്തിനു വയ്ക്കുന്നുണ്ട്.


ക്രിസ്റ്റീസ് ആണ് ലേലം നടത്തുന്നത്. വിറ്റുകിട്ടുന്ന പണം സ്റ്റീഫൻ ഹോക്കിംഗ് ഫൗണ്ടേഷൻ, മോട്ടോർ ന്യൂറോൺ ഡിസീസ് അസോസിയേഷൻ എന്നിവർക്കു നല്കും. മാർച്ചിലായിരുന്നു ഹോക്കിംഗിന്‍റെ അന്ത്യം. 22-ാം വയസിൽ മോർട്ടോർ ന്യൂറോൺ അസുഖം ബാധിച്ച ഹോക്കിംഗ് അധികകാലം ജീവിക്കില്ലെന്നാണ് ഡോക്ടർമാർ പറഞ്ഞത്. ശരീരം പൂർണമായി തളർന്ന അദ്ദേഹം അത്യാധുനിക വീൽച്ചെയറും സംസാരിക്കാൻ‌ സഹായിക്കുന്ന കംപ്യൂട്ടറും ഉപയോഗിച്ച് 76 വയസുവരെ ജീവിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.