ഇസ്രേലികളും ഹമാസും ഏറ്റുമുട്ടുന്നു
ഇസ്രേലികളും ഹമാസും ഏറ്റുമുട്ടുന്നു
Wednesday, November 14, 2018 12:15 AM IST
ഗാസാ സിറ്റി: ഇസ്രേലി കമാൻഡോകൾ ഞായറാഴ്ച ഗാസയിൽ കടന്ന് ആക്രമണം നടത്തിയതിനെത്തുടർന്നുള്ള സംഘർഷം യുദ്ധത്തിലേക്കു നീങ്ങുന്നു. ഇസ്രയേലിലേക്ക് റോക്കറ്റുകൾ വർഷിച്ചാണ് ഹമാസ് പ്രതികരിച്ചത്. മറുപടിയായി ഇസ്രേലി വ്യോമസേന ഗാസയിൽ ബോംബുകളിട്ടു.

ഇസ്രേലി ആക്രമണത്തിൽ ആറു പലസ്തീൻകാർ കൊല്ലപ്പെടുകയും 25 പേർക്കു പരിക്കേൽക്കുകയും ചെയ്തു. മരിച്ച അഞ്ചു പലസ്തീൻകാർ തീവ്രവാദ സംഘടനകളിൽ അംഗങ്ങളാണ്.
ഹമാസിന്‍റെ ആക്രമണത്തിൽ 27 പേർക്കു പരിക്കേറ്റു. ഇതിൽ മൂന്നു പേരുടെ നില ഗുരുതരമാണ്. വെസ്റ്റ് ബാങ്കിലെ ഇസ്രേലി അധിനിവേശ നഗരമായ ആഷ്കലോണിൽ റോക്കറ്റ് പതിച്ച് ഒരാൾ മരിച്ചെങ്കിലും ഇയാൾ പലസ്തീൻകാരനാണ്.

ഹമാസ് വിക്ഷേപിച്ച 400 റോക്കറ്റുകളിൽ നൂറെണ്ണം ഇസ്രേലി മിസൈൽ പ്രതിരോധ സംവിധാനം തകർത്തു. കുറേയെണ്ണം ആളില്ലാത്ത മേഖലയിലാണു പതിച്ചത്. ഗാസയിലെ 150 തീവ്രവാദി കേന്ദ്രങ്ങൾ ആക്രമിച്ചതായി ഇസ്രേലി വ്യോമസേന അറിയിച്ചു.

ഇരുവിഭാഗവും കൂടുതൽ ആക്രമണം നടത്തുമെന്ന് ഭീഷണി മുഴക്കി. ഇസ്രേലി സേന വ്യോമാക്രമണം നടത്തിയാൽ കൂടുതൽ റോക്കറ്റുകൾ വിക്ഷേപിക്കുമെന്ന് ഹമാസിന്‍റെ സായുധവിഭാഗമായ അബു ഒബെയ്ദ നേതാക്കൾ പറഞ്ഞു. തങ്ങൾക്ക് എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് ഒറ്റ ദിവസംകൊണ്ടു ഹമാസിനെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്ന് ഇസ്രേലി സേനയും പറഞ്ഞു.

ഈജിപ്തും ഐക്യരാഷ്‌ട്രസഭയുടെ പശ്ചിമേഷ്യാ പ്രതിനിധി നിക്കൊളായ് മ്ലാദനോവും അനുരഞ്ജനത്തിന് ശ്രമം തുടങ്ങി. സംഘർഷം അതീവ ഗുരുതരമാണെന്ന് മ്ലാദനോവ് ട്വിറ്ററിൽ അറിയിച്ചു.

ഞായറാഴ്ച ഇസ്രേലി കമാൻഡോകൾ നടത്തിയ ആക്രമണത്തിൽ ഹമാസിന്‍റെ മിലിട്ടറി കമാൻഡർ അടക്കം ഏഴുപേർ കൊല്ലപ്പെട്ടിരുന്നു. ഇസ്രേലി സേനയിലെ ഓഫീസറും കൊല്ലപ്പെട്ടു.
ഇസ്രയേലും ഹമാസും 2008 മുതൽ മൂന്നുവട്ടം യുദ്ധത്തിലേർപ്പെട്ടു. 2014-ലായിരുന്നു അവസാനത്തേത്. അടുത്തിടെ ഗാസ അതിർത്തിയിൽ ആഴ്ചതോറും പ്രതിഷേധിച്ച പലസ്തീൻകാർക്കു നേർക്ക് ഇസ്രേലി സേന നടത്തിയ വെടിവയ്പുകളിൽ 233 പേർക്കാണു ജീവഹാനി നേരിട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.