മന്ത്രിമാരുടെ കൂട്ടരാജി മേയ്ക്കു തിരിച്ചടി
മന്ത്രിമാരുടെ കൂട്ടരാജി  മേയ്ക്കു തിരിച്ചടി
Thursday, November 15, 2018 11:26 PM IST
ലണ്ടൻ: ബ്രെക്സിറ്റ് വിഷയത്തിലെ ഭിന്നതയെത്തുടർന്നു നാലു മന്ത്രിമാർ രാജിവച്ചതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയുടെ ഭാവി തുലാസിൽ. മേയുടെ നേതൃത്വത്തിൽ അവിശ്വാസം രേഖപ്പെടുത്തുന്ന കത്ത് അവരുടെ പാർട്ടിയിൽപ്പെട്ട ജേക്കബ് റീസ്മോഗ് കൺസർവേറ്റീവ് പാർട്ടിക്കു നൽകി. പുതിയ സംഭവവികാസത്തെത്തുടർന്നു പൗണ്ടിന്‍റെ മൂല്യത്തിൽ ഒരു ശതമാനം ഇടിവുണ്ടായി.അവിശ്വാസം വന്നാൽ നേരിടാനും അടുത്തവർഷം മാർച്ച് 29നു നടപ്പാക്കുമെന്നു പ്രഖ്യാപിച്ചിട്ടുള്ള ബ്രെക്സിറ്റിനു(യുറോപ്യൻ യൂണിയനുമായുള്ള ബന്ധം വേർപെടുത്തൽ) മേൽനോട്ടം വഹിക്കാനും മേ പ്രതിജ്ഞാബദ്ധയാണെന്ന് അവരുടെ വക്താവ് പറഞ്ഞു.

യൂറോപ്യൻ യൂണിയനുമായി ഉണ്ടാക്കിയ കരടു കരാറിനു ബുധനാഴ്ച കാബിനറ്റിന്‍റെ പിന്തുണ കിട്ടിയെന്നു മേ പറഞ്ഞതിനു പിന്നാലെയാണു ഇന്നലെ കൂട്ടരാജിയുണ്ടായത്.

ബ്രെക്സിറ്റ് സെക്രട്ടറി ഡോമിനിക് റാബ്, വടക്കൻ അയർലൻഡ് മന്ത്രിയും ഇന്ത്യൻ വംശജനുമായ ശൈലേഷ് വരാ, പെൻഷൻ സെക്രട്ടറി എസ്തേർ മക്‌വേ, ജൂണിയർ ബ്രെക്സിറ്റ് മന്ത്രി സുയെല്ല ബ്രേവർമൻ എന്നിവരാണു രാജിവച്ചത്. പാർലമെന്‍ററി പ്രൈവറ്റ് സെക്രട്ടറി ആൻ മാരി ട്രെവല്യനും മറ്റു രണ്ടു സഹായികളും രാജിക്കത്തു നൽകി. യൂറോപ്യൻ യൂണിയനു ഏറെ ആനുകൂല്യങ്ങൾ നൽകിക്കൊണ്ടു തയാറാക്കിയ 585 പേജുള്ള കരടു രേഖ അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടെന്നു രാജിവച്ച മന്ത്രിമാർ പറഞ്ഞു.


ബ്രെക്സിറ്റിൽ ഇടഞ്ഞ് രാജിവച്ച ഡേവിഡ് ഡേവീസിനു പകരം നിയമിതനായ റാബിന്‍റെ രാജി മേയ്ക്കു വൻ തിരിച്ചടിയാണ്. ബ്രസൽസിൽ ഇയു നേതൃത്വവുമായി ചർച്ച നടത്തിയ റാബാണ് കരടുകരാർ ബ്രിട്ടന്‍റെ താത്പര്യത്തിന് എതിരാണെന്നു തുറന്നടിച്ചിരിക്കുന്നത്. ഒരു വർഷത്തിനുള്ളിൽ പത്തോളം പേരാണു മേ മന്ത്രിസഭയിൽനിന്നു രാജിവച്ചിട്ടുള്ളത്. ഇന്നലെ പ്രധാനമന്ത്രി മേ കരടു കരാറിനെ പാർലമെന്‍റിൽ ന്യായീകരിച്ചു. ഇനി പാർലമെന്‍റിൽ കരാർ പാസാക്കിയെടുക്കണം. സ്വന്തം പാർട്ടിയിൽത്തന്നെ ഏറെപ്പേർ ഇടഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത് എളുപ്പമാവില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.