100 ബോയിംഗ് വിമാനങ്ങൾ ചൈന നിലത്തിറക്കി
100 ബോയിംഗ് വിമാനങ്ങൾ ചൈന നിലത്തിറക്കി
Tuesday, March 12, 2019 1:35 AM IST
ബെയ്ജിംഗ്: എത്യോപ്യൻ വിമാനദുരന്തത്തിനു പിന്നാലെ ബോയിംഗ് കന്പനിയുടെ 737 മാക്സ് 8 മോഡൽ യാത്രാവിമാനങ്ങൾക്ക് ആഗോളവ്യാപകമായി സുരക്ഷാ പരിശോധന. ചൈനയിൽ ഇത്തരം നൂറു വിമാനങ്ങളാണ് അടിയന്തരമായി നിലത്തിറക്കിയത്. 2017ൽ പുറത്തിറങ്ങിയ ഈ മോഡൽ ആറു മാസത്തിനിടെ രണ്ടു വലിയ ദുരന്തങ്ങൾക്കാണ് ഇരയായത്. എത്യോപ്യൻ എയർലൈൻസിന്‍റെ കെനിയയിലേക്കു പുറപ്പെട്ട വിമാനം തകർന്ന് 157 പേരാണു ഞായറാഴ്ച മരിച്ചത്. ആറു മാസം മുന്പ് ഇന്തോനേഷ്യയിലെ ലയൺ എയറിന്‍റെ സമാന മോഡൽ വിമാനം തകർന്ന് 189 പേർ മരിച്ചു.

പുതിയ വിമാനങ്ങൾ തകരാനുള്ള സാധ്യത അപൂർവമാണ്. ഏറ്റവും പുതിയ മോഡലാണെങ്കിൽ അത്യപൂർവവും. കഴിഞ്ഞ നവംബറിൽ വാങ്ങിയ പുതുപുത്തൻ വിമാനമാണ് എത്യോപ്യയിൽ തകർന്നുവീണത്.

ഈ സാഹചര്യത്തിലാണ് ചൈനയിൽ ഉപയോഗിക്കുന്ന വിമാനങ്ങൾ നിലത്തിറക്കി പരിശോധന നടത്തുന്നത്. ബോയിംഗ് കന്പനിയുമായും യുഎസ് അധികൃതരുമായും ബന്ധപ്പെട്ടുവരികയാണെന്ന് ചൈനീസ് അധികൃതർ പറഞ്ഞു.

എത്യോപ്യൻ എയർലൈൻസും കരീബിയനിലെ കേമാൻസ് ദ്വീപുകളും ഇന്തോനേഷ്യയും തങ്ങളുടെ ഇതേ മോഡലുകൾ നിലത്തിറക്കി.

ഇന്ത്യയിൽ സർവീസ് നടത്തു ന്ന ഈ മോഡൽ വിമാനങ്ങൾക്ക് സുരക്ഷാ പരിശോധന നടത്താ ൻ ഡയറക്ടർ ജനറൽ ഓഫ് ഏ വിയേഷൻ നിർദേശിച്ചു.

പുതിയ മോഡൽ പുറത്തിറക്കുന്നത് മാറ്റിവച്ചു

വാഷിംഗ്ടൺ ഡിസി: ബോയിംഗിന്‍റെ പുതിയ മോഡലായ 777 എക്സ് പുറത്തിറക്കുന്ന ചടങ്ങ് മാറ്റിവച്ചതായി കന്പനി അറിയിച്ചു. ബുധനാഴ്ച സിയാറ്റിലിലായിരുന്നു പരിപാടി നിശ്ചയിച്ചിരുന്നത്.

മരിച്ചവരിൽ നിരവധി ജീവകാരുണ്യ പ്രവർത്തകരും

ആഡിസ് അബാബ: എത്യോപ്യൻ വിമാനദുരന്തത്തിൽ മരിച്ചവരിൽ ഭൂരിഭാഗവും ജീവകാരുണ്യ സംഘടനാ പ്രതിനിധികൾ.


വേൾഡ് ഫുഡ് പ്രോഗ്രാം, യുണിസെഫ്, റെഡ് ക്രോസ്, സേവ് ദ ചിൽഡ്രൻ, ആഫ്രിക്കൻ ഡയസ്പോറ യൂത്ത് ഫോറം ഇൻ യൂറോപ്പ്, ഫുഡ് ആൻഡ് അഗ്രികൾച്ചറൽ ഓർഗനൈസേഷൻ തുടങ്ങിയ സംഘടനകളിലെ പ്രതിനിധികൾ മരിച്ചവരിൽ ഉൾപ്പെടുന്നു.

35 രാജ്യക്കാർ വിമാനത്തിലുണ്ടായിരുന്നു. ചെറുകിട ബിസിനസുകാർ, നൈജീരിയക്കാരനായ മുൻ അംബാസഡർ, എത്യോപ്യൻ എയർലൈൻസിന്‍റെ എട്ടു ജീവനക്കാർ എന്നിവരും മരിച്ചവരിൽ ഉൾപ്പെടുന്നു.


ബ്ലാക് ബോക്സ് കണ്ടെത്തി

ആഡിസ് അബാബ: എത്യോപ്യയിൽ തകർന്നുവീണ ബോയിംഗ് വിമാനത്തിന്‍റെ ബ്ലാക് ബോക്സ് കണ്ടെത്തി. ആഡിസ് അബാബയിൽനിന്നു കെനിയൻ തലസ്ഥാനമായ നെയ്റോബിയിലേക്കു പുറപ്പെട്ട വിമാനം മിനിട്ടുകൾക്കകം തകർന്നുവീഴുകയായിരുന്നു.


മരിച്ചവരിൽ യുഎൻ കൺസൾട്ടന്‍റ് ശിഖാ ഗാർഗും

ന്യൂഡൽഹി: എത്യോപ്യയിൽ ബോയിംഗ് വിമാനം തകർന്നു മരിച്ച 157 പേരിൽ ഇന്ത്യയിൽനിന്നുള്ള യുഎൻ കൺസൾട്ടന്‍റ് ശിഖാ ഗാർഗ് അടക്കം നാലുപേർ ഉൾപ്പെടുന്നു. പരിസ്ഥിതി, വനം മന്ത്രാലയവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ശിഖ നയ്റോബിയിൽ യുഎൻഇപിയുടെ യോഗത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു. വൈദ്യ പി. ഭാസ്കർ, വൈദ്യ ഹാൻസിൻ അനഗേഷ്, നുകാവരുപ്പു മനിഷ എന്നിവരാണു ശിഖയ്ക്കു പുറമേ വിമാനദുരന്തത്തിനിരയായത്.

ദുരന്തത്തിനിരയായവരുടെ കുടുംബാംഗങ്ങൾക്ക് എല്ലാ സഹായവും നൽകാൻ എത്യോപ്യയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർക്കു നിർദേശം നൽകിയിട്ടുണ്ടെന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.