സൗദി കിരീടാവകാശിയുടെ അധികാരം വെട്ടിക്കുറച്ചു
സൗദി കിരീടാവകാശിയുടെ  അധികാരം വെട്ടിക്കുറച്ചു
Tuesday, March 19, 2019 12:11 AM IST
ലണ്ടൻ: സൗദി അറേബ്യയിലെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്‍റെ അധികാരം സൽമാൻ രാജാവ് വെട്ടിക്കുറച്ചതായി പാശ്ചാത്യമാധ്യമങ്ങൾ. രണ്ടാഴ്ചയ്ക്കുള്ളിൽ നടന്ന പല സുപ്രധാന പരിപാടികളിലും രാജകുമാരൻ പങ്കെടുത്തില്ല. സാന്പത്തിക-ധനകാര്യ അധികാരങ്ങളിലാണു കുറവുവരുത്തിയതെന്നാണു റിപ്പോർട്ട്.

83 വയസുള്ള സൽമാൻ ബിൻ അബ്ദൽ അസീസ് രാജാവ് തന്‍റെ മുപ്പത്തിമൂന്നുകാരനായ പുത്രന്‍റെ പല നടപടികളിലും അതൃപ്തനായിരുന്നു. ജമാൽ ഖഷോഗി എന്ന മാധ്യമപ്രവർത്തകനെ തുർക്കിയിലെ സൗദി ‌എംബസിയിൽ കൊല്ലിച്ചത് മുഹമ്മദ് രാജകുമാരനാണെന്ന് അമേരിക്ക കരുതുന്നു. രാജകുമാരനെ നീക്കംചെയ്യാൻ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് സമ്മർദം ചെലുത്തുമെന്നു പലരും കരുതിയിരുന്നു.

രാജകുമാരന്‍റെ അധികാരങ്ങൾ വെട്ടിക്കുറച്ചതു പരസ്യപ്പെടുത്തിയിട്ടില്ല. എന്നാൽ, മുതിർന്ന മന്ത്രിമാരുടെ യോഗത്തിൽ രാജാവ് ഇക്കാര്യമറിയിച്ചതായി ഗാർഡിയൻ പത്രം റി‌പ്പോർട്ട് ചെയ്തു. ആ യോഗത്തിൽ വരാൻ ആവശ്യപ്പെട്ടിട്ടും രാജകുമാരൻ ചെന്നില്ല.

സൗദി രാജാവിന്‍റെയും രാജകുടുംബത്തിന്‍റെയും ഗവൺമെന്‍റിന്‍റെയും വിദേശ നിക്ഷേപങ്ങളുടെ മേൽനോട്ടം ‌മുസായിദ് അൽ ഐബാൻ എന്ന വിശ്വസ്ത ഉപദേഷ്ടാവിനെയാണു രാജാവ് ഏല്പിച്ചിരിക്കുന്നത്. ഹാർവഡിൽ വിദ്യാഭ്യാസം ചെയ്ത മുസായിദിനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായും നിയമിച്ചു.


സൽമാൻ രാജാവ് 2015 ഏപ്രിലിൽ രാജാവായപ്പോൾ സ‌ഹോദരപുത്രൻ മുഹമ്മദ് ബിൻ നയിഫിനെയാണു കിരീടാവകാശിയാക്കിയത്. ഇളയ‌സഹോദരൻ മുഖ്റിൻ രാജകുമാരനെ മാറ്റിക്കൊണ്ടായിരുന്നു ഇത്. പിന്നീടു പുത്രൻ മുഹമ്മദ് രാജകുമാരനെ ഉപ കിരീടാവകാശിയാക്കി. 2017ൽ മുഹമ്മദ് ബിൻ നയിഫിനെ നീക്കി പുത്രൻ മുഹമ്മദിനെ ഏക കിരീടാവകാശിയാക്കി.

രാജകുടുംബാംഗങ്ങളടക്കം നൂറിലേറെ അതി‌സന്പന്നരെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ തടങ്കലിലാക്കി അവര‌ിൽനിന്ന് ശതകോടിക്കണക്കിനു ഡോളറിന്‍റെ സന്പത്ത് പിടി‌ച്ചടക്കിയതാണു മുഹമ്മദ് രാജ‌കുമാരന്‍റെ ആദ്യത്തെ വലിയ നീക്കം. അഴിമതി ആരോപിച്ചായിരുന്നു നീക്കം. രാജകുമാരന്‍റെ അധികാരമുറപ്പിക്കലായിരുന്നു അതിനു പിന്നിൽ. ഉദാരമായ സാന്പത്തിക-സാമൂഹിക പരിഷ്കാരങ്ങൾക്കു രാജകുമാരൻ മുതിരുമെന്നു പലരും കരുതി. പക്ഷേ, വിമതശബ്ദങ്ങൾ അടിച്ചമർത്താനാണ് രാജകുമാരൻ അധികാരമുപയോഗിച്ചത്. ഇതേത്തുടർന്നു പാശ്ചാത്യരാജ്യങ്ങൾ രാജകുമാരന് എതിരായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.