ഇദായ് ചുഴലിക്കാറ്റ്: 15,000 പേർ കുടുങ്ങിക്കിടക്കുന്നു
ഇദായ് ചുഴലിക്കാറ്റ്: 15,000 പേർ കുടുങ്ങിക്കിടക്കുന്നു
Friday, March 22, 2019 12:40 AM IST
ബെയ്റ: ഇദായ് ചുഴലിക്കൊടുങ്കാറ്റ് ദുരന്തം വിതച്ച മൊസാംബിക്കിൽ 15,000 പേരെ ഇനിയും രക്ഷപ്പെടുത്താനുണ്ടെന്ന് അധികൃതർ അറിയിച്ചു. ഭൂരിഭാഗം പേരും കെട്ടിടങ്ങൾക്കും മരങ്ങൾക്കും മുകളിലാണു കഴിയുന്നത്. കുടിവെള്ളത്തിന്‍റെയും ഭക്ഷണസാധനങ്ങളുടെയും അഭാവം ഇവർ നേരിടുന്നു. പകർച്ചവ്യാധികൾ പടരാനുള്ള സാധ്യതയുണ്ടെന്ന് അധികൃതർ പറഞ്ഞു.

പതിനഞ്ചിനാണ് കൊടുങ്കാറ്റ് വീശിയത്. കാറ്റിനു പിന്നാലെ പേമാരിയും പ്രളയവും ഉണ്ടായി. 217 പേരുടെ മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. എന്നാൽ ആയിരത്തിനു മുകളിൽ വരുമെന്നാണു കണക്കുകൂട്ടൽ. അയൽ രാജ്യങ്ങളായ സിംബാബ്‌വെയിലും മലാവിയിലും ഇദായ് ചുഴലിക്കൊടുങ്കാറ്റ് വീശി. ഈ രണ്ടു രാജ്യങ്ങളിൽ 330 പേർ മരിച്ചു.


ഇന്ത്യൻ നാവികസേനയുടെ സുജാത, സാരഥി, ശാർദൂൽ കപ്പലുകൾ ദുരന്തനിവാരണത്തിൽ പങ്കെടുക്കുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.