ഭീകരതയുടെ നാൾവഴി
ഭീകരതയുടെ നാൾവഴി
Saturday, March 23, 2019 10:54 PM IST
ഡമാസ്കസ്: അമേരിക്ക ഇറാക്കിൽ 2003ൽ നടത്തിയ രണ്ടാം അധിനിവേശത്തിനു പിന്നാലെ രൂപമെടുത്ത ജിഹാദി സംഘടനയാണ് ഐഎസ് ആയിമാറിയത്.

2006 ഒക്‌ടോബർ: ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാക്(ഐഎസ്ഐ) എന്ന പേരിൽ ഭീകരസംഘടന രൂപീകരിച്ചു.

2010 ഏപ്രിൽ: അബുബക്കർ അൽ ബാഗ്ദാദിയെ നേതാവായി തെരഞ്ഞെടുത്തു. സിറിയയിലെ പ്രസിഡന്‍റ് ബഷാർ അൽ അസദിനെതിരേ വിമതർ ആരംഭിച്ച യുദ്ധത്തിൽ ഐഎസ് 2011ൽ പങ്കാളിയായി.

2013 ജനുവരി: റാഖാ അടക്കം സിറിയയിലെ പ്രദേശങ്ങൾ ഐഎസ് പിടിച്ചെടുക്കാൻ തുടങ്ങി. ആ വർഷം തന്നെ ബാഗ്ദാദി സംഘടനയുടെ പേര് ഇസ്‌ലാമിക് സ്റ്റേറ്റ് ഇൻ ഇറാക്ക് ആൻഡ് ലെവാന്‍റ്(ഐഎസ്ഐഎൽ) എന്നാക്കി.

2014 ജൂൺ: മൊസൂൾ, തിക്രിത് തുടങ്ങിയ ഇറാക്കി നഗരങ്ങളും ഐഎസ് നിയന്ത്രണത്തിൽ. ഹോംസിലുള്ള ഏറ്റവും വലിയ സിറിയൻ എണ്ണപ്പാടവും പിടിച്ചെടുത്തു. ജൂൺ 29ന് റാഖാ തലസ്ഥാനമായി ഇസ്‌ലാമിക് സ്റ്റേറ്റ് എന്ന പേരിൽ ഖലീഫാ സാമ്രാജ്യം പ്രഖ്യാപിച്ചു.

2014 ഓഗസ്റ്റ്: വടക്കൻ ഇറാക്കിലെ യസീദി ന്യൂനപക്ഷൾക്കു നേർക്ക് ആക്രമണം തുടങ്ങി. ആയിരങ്ങളെ കൊന്നൊടുക്കുകയും അടിമകളാക്കുകയും ചെയ്തു. പാശ്ചാത്യരാജ്യങ്ങളിൽനിന്നുള്ള മാധ്യമപ്രവർത്തകരെയും സന്നദ്ധസേവകരെയും തലവെട്ടിക്കൊല്ലുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവിടാൻ തുടങ്ങി.


2014 സെപ്റ്റംബർ: റാഖായിൽ വ്യോമാക്രമണത്തോടെ യുഎസ് ഐഎസിനെതിരേ പോരാട്ടം തുടങ്ങി.

2015 ജനുവരി: ഐഎസിന്‍റെ ഭീകരഭരണം ഉച്ഛസ്ഥായിയിൽ. പടിഞ്ഞാറൻ സിറിയ മുതൽ കിഴക്കൻ ഇറാക്കുവരെ 88,000 ചതുരശ്ര കിലോമീറ്റർ നിയന്ത്രണത്തിൽ. എണ്ണവില്പന, തട്ടിക്കൊണ്ടുപോകൽ, പിടിച്ചുപറി, കൊള്ള തുടങ്ങിയവയിലൂടെ വലിയ ധനസമാഹരണം.

2017 മാർച്ച്: യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഉൾപ്പെട്ട പാൾമിറ സിറിയൻ സേന തിരിച്ചുപിടിച്ചു. 2016ൽ സിറിയൻ സേനയ്ക്കു നിയന്ത്രണം നഷ്ടമായി. 2017 മാർച്ചിൽ സിറിയൻ സേന വീണ്ടും തിരിച്ചുപിടിക്കുന്പോൾ ഇവിടത്തെ ചരിത്രശേഷിപ്പുകൾ പലതും ഐഎസ് നശിപ്പിച്ചിരുന്നു.

2017 ജൂലൈ: ഇറാക്കി സേന മൊസൂളിനെ ഐഎസ് മുക്തമാക്കി. പത്തുമാസം നീണ്ട പോരാട്ടത്തിൽ ആയിരക്കണക്കിനു സിവിലിയന്മാരും കൊല്ലപ്പെട്ടു. നഗരം ഏതാണ്ടു പൂർണമായി നശിച്ചു. എട്ടുലക്ഷം പേർ ഒഴിഞ്ഞുപോയി.

2017 ഒക്ടോബർ: കുർദുകൾ നേതൃത്വം നല്കുന്ന എസ്ഡിഎഫ് റാഖാ തിരിച്ചുപിടിച്ചു. ഐഎസിന്‍റെ മൂന്നു വർഷം നീണ്ട ഭരണത്തിന് അന്ത്യം.

2017 ഡിസംബർ: ഇറാക്കിനെ ഐഎസ് മുക്തമാക്കി.

2019 ഫെബ്രുവരി: ഐഎസിനുമേൽ സന്പൂർണവിജയം ഉടനെന്ന് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു.

2019 മാർച്ച്: ഐഎസിന്‍റെ നിയന്ത്രണത്തിലുള്ള അവസാന ഭൂമി എസ്ഡിഎഫ് തിരിച്ചുപിടിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.