ദക്ഷിണസുഡാൻ നേതാക്കളുടെ പാദം ചുംബിച്ച് മാർപാപ്പ
ദക്ഷിണസുഡാൻ നേതാക്കളുടെ പാദം ചുംബിച്ച് മാർപാപ്പ
Friday, April 12, 2019 11:10 PM IST
വത്തിക്കാൻ സിറ്റി: വത്തിക്കാനിൽ അനുരഞ്ജന ധ്യാനത്തിനെത്തിയ ദക്ഷിണസുഡാൻ നേതാക്കളുടെ പാദങ്ങളിൽ ചുംബിച്ച് ഫ്രാൻസിസ് മാർപാപ്പ.

ദക്ഷിണസുഡാൻ പ്രസിഡന്‍റ് സൽവാ കീർ, അദ്ദേഹത്തിന്‍റെ എതിരാളിയായിരുന്ന റെയ്ക് മച്ചാർ എന്നിവരുടെയും മറ്റു നേതാക്കളുടെയും പാദങ്ങളിലാണു മാർപാപ്പ അപ്രതീക്ഷിതമായി ചുംബിച്ചത്. കീറും മച്ചാറും തമ്മിലുണ്ടാക്കിയ സമാധാന ഉടന്പടി ലംഘിക്കരുതെന്നും അടുത്തമാസം ഐക്യസർക്കാർ രൂപീകരിക്കണമെന്നും മാർപാപ്പ നിർദേശിച്ചു.

മുസ്‌ലിം ഭൂരിപക്ഷ സുഡാനിൽനിന്ന് 2011ൽ സ്വാതന്ത്ര്യം നേടിയ ദക്ഷിണസുഡാനിലെ ഭൂരിഭാഗം ആളുകളും ക്രൈസ്തവരാണ്.


പ്രസിഡന്‍റ് സൽവാ കീറിന്‍റെ ഡെപ്യൂട്ടിയായിരുന്നു മച്ചാർ. ഇവരുടെ നേതൃത്വത്തിലുള്ള ഗോത്രങ്ങൾ തമ്മിൽ അഞ്ചുവർഷം നീണ്ട അഭ്യന്തരയുദ്ധത്തിൽ ലക്ഷക്കണക്കിനുപേർ കൊല്ലപ്പെട്ടു.
കഴിഞ്ഞവർഷമാണ് സമാധാന ഉടന്പടി തയാറാക്കിയത്. സൽവാ കീറിന്‍റെ നേതൃത്വത്തിൽ അടുത്തമാസം രൂപീകരിക്കുന്ന ഐക്യസർക്കാരിൽ മച്ചാറും പങ്കാളിയാകും.

ഇതിനു മുന്നോടിയായിട്ടാണ് വത്തിക്കാനിൽ പ്രത്യേക ധ്യാനം നടത്തിയത്.

ആംഗ്ലിക്കൻ സഭയുടെ പരമാധ്യക്ഷൻ കാന്‍റർബറി ആർച്ച്ബിഷപ് ജസ്റ്റിൻ വെൽബി ധ്യാനത്തിൽ സന്ദേശം നല്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.