ലങ്കൻ ചാവേറിനെ തീവ്രവാദിയാക്കിയത് പാക് വംശജനായ ബ്രിട്ടീഷ് നേതാവ്
ലങ്കൻ ചാവേറിനെ തീവ്രവാദിയാക്കിയത്  പാക് വംശജനായ ബ്രിട്ടീഷ് നേതാവ്
Wednesday, May 15, 2019 12:58 AM IST
കൊളംബോ: ഈസ്റ്റർ ദിനത്തിൽ സ്ഫോടനം നടത്തിയ ഒന്പതു ചാവേറുകളിൽ ഒരാളായ അബ്ദുൾ ലത്തീഫ് മുഹമ്മദ് ജമീൽ(37) തീവ്രവാദത്തിലേക്കു തിരിഞ്ഞത് ലണ്ടനിലെ പഠനകാലത്താണെന്ന് ശ്രീലങ്കൻ പോലീസ് ബിബിസിയോടു പറഞ്ഞു.

കിംഗ്സ്റ്റൺ യൂണിവേഴ്സിറ്റിയിലെ പഠനകാലത്ത് ഇയാൾ പരിചയപ്പെട്ട ബ്രിട്ടീഷ്-പാക് മതനേതാവ് അൻജം ചൗധരിയുടെ സ്വാധീനമാണ് തീവ്രവാദത്തിന്‍റെ വിത്തു പാകിയത്.

ബ്രിട്ടനിലെ ഏറ്റവും അപകടകാരിയായ നേതാവായിട്ടാണ് ചൗധരിയെ വിശേഷിപ്പിക്കുന്നത്. ഇസ്‌ലാമിക് സ്റ്റേറ്റുമായുള്ള ബന്ധത്തിന്‍റെ പേരിൽ ചൗധരിയെ 2016ൽ അറസ്റ്റ് ചെയ്തിരുന്നെങ്കിലും 2018ൽ മോചിപ്പിച്ചു.


തേയിലക്കച്ചവടം നടത്തുന്ന അതിസന്പന്ന കുടുംബത്തിൽപ്പെട്ട അബ്ദുൾ ലത്തീഫ് ലങ്കയിലെ പ്രാദേശിക തീവ്രവാദികളെയും ഇസ്‌ലാമിക് സ്റ്റേറ്റ് അടക്കമുള്ള വിദേശ തീവ്രവാദി ഗ്രൂപ്പുകളെയും ബന്ധിപ്പിക്കുന്ന കണ്ണിയായിരുന്നു. ഓസ്ട്രേലിയയിലും പഠിച്ച ഇയാൾ സിറിയയിലേക്കു പോകാനും ശ്രമിച്ചിരുന്നു.

ഈസ്റ്റർ ദിനത്തിൽ കൊളംബോയിലെ താജ് സമുദ്ര ഹോട്ടലിൽ സ്ഫോടനം നടത്താൻ ഇയാൾ ശ്രമിച്ചു. എന്നാൽ ബോംബ് പൊട്ടിയില്ല. ഹോട്ടൽ വിട്ട ഇയാൾ ദഹിവാളയിലെ ഒരു മോട്ടലിൽ ചാവേറായി രണ്ടു പേരെ കൊലപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.