സൗദി പന്പിംഗ് സ്റ്റേഷനുകൾക്കു നേരേ ഡ്രോൺ ആക്രമണം
സൗദി പന്പിംഗ് സ്റ്റേഷനുകൾക്കു നേരേ ഡ്രോൺ ആക്രമണം
Wednesday, May 15, 2019 12:58 AM IST
റിയാദ്: ഇറാൻ പിന്തുണയുള്ള യെമനിലെ ഹൗതി വിമതർ ഇന്നലെ സൗദി അറേബ്യയുടെ രണ്ട് എണ്ണ പന്പിംഗ് സ്റ്റേഷനുകളുടെ നേർക്ക് ആക്രമണം നടത്തി. കിഴക്കൻ മേഖലയിൽനിന്ന് ചെങ്കടലിലെ യാൻബു പോർട്ടിലേക്കുള്ള എണ്ണക്കുഴലിൽ തീപിടിത്തമുണ്ടായെങ്കിലും ഉടൻ നിയന്ത്രണാധീനമാക്കി. എന്നാൽ ഇതിലൂടെയുള്ള എണ്ണ പന്പിംഗ് അരാംകോ കന്പനി താത്കാലികമായി നിർത്തിവച്ചെന്ന് ഊർജമന്ത്രി ഖാലിദ് അൽ ഫാലിഹ് പറഞ്ഞു. എണ്ണ ഉത്പാദനത്തിലും കയറ്റുമതിയിലും പ്രശ്നമുണ്ടാവാതെ നോക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി.

ആക്രമണവാർത്തയെത്തുടർന്ന് എണ്ണവില വർധിച്ചു. എണ്ണ പന്പിംഗ് സ്റ്റേഷനുകൾക്കും പൈപ്പുലൈനുകൾക്കും നേരേ നടത്തിയ ആക്രമണം ഭീകരാക്രമണം തന്നെയാണെന്ന് മന്ത്രി ഫാലിഹ് പറഞ്ഞു. എണ്ണക്കയറ്റുമതിയുടെയും ആഗോള സന്പദ് വ്യവസ്ഥയുടെയും സുരക്ഷിതത്വം തന്നെ അപകടത്തിലാക്കുന്ന നടപടിയാണിത്.

ഏഴ് ഡ്രോണുകളാണ് ആക്രമണത്തിൽ പങ്കെടുത്തതെന്ന് ഹൗതി സൈനിക വക്താവ് യാഹ്യാ സരി പറഞ്ഞു.

ഞായറാഴ്ച ഫൂജൈറ തുറമുഖത്തിനു സമീപം യുഎഇ തീരക്കടലിൽ സൗദിയുടെ രണ്ട് എണ്ണക്കപ്പലുകളുടെ നേർക്കും നോർവേയുടെയും യുഎഇയുടെയും ഓരോ കപ്പലുകളുടെ നേർക്കും നടത്തിയ ആക്രമണം ഗൾഫിൽ സംഘർഷം വർധിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ ഹൗതികളും ആക്രമണം നടത്തിയത്.


ഫുജൈറയിലെ ആക്രമണത്തിനു പിന്നിൽ ഇറാനാണെന്നു യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഇറാൻ ഇതു നിഷേധിച്ചു. കുഴപ്പമുണ്ടാക്കാനായി ഇസ്രയേലായിരിക്കും ആക്രമണം നടത്തിയതെന്ന് ഇറാൻ കേന്ദ്രങ്ങൾ ആരോപിച്ചു.

ഇന്നലെ ആക്രമണത്തിനിരയായ ഈസ്റ്റ് വെസ്റ്റ് പൈപ്പ്‌ലൈനിലൂടെ പ്രതിദിനം അന്പതു ലക്ഷം വീപ്പ എണ്ണ പന്പുചെയ്യാനാവും. ഹോർമുസ് കടലിടുക്ക് അടച്ചാലും സൗദിക്ക് 1200 കിലോമീറ്റർ നീളമുള്ള ഈ പൈപ്പുലൈനിലൂടെ കയറ്റുമതി ടെർമിനലിലേക്ക് എണ്ണ പന്പുചെയ്യാം. ഏറ്റുമുട്ടലുണ്ടായാൽ ഹോർമുസ് അടയ്ക്കുമെന്ന് ഇറാൻ ഭീഷണി മുഴക്കിയിട്ടുണ്ട്.

യെമൻ ജനതയെ ഉപരോധത്തിലാക്കി ആക്രമണം നടത്തുന്ന സൗിയുടെ നടപടിക്കുള്ള പ്രതികരണമാണ് ഡ്രോൺ ആക്രമണമെന്നു ഹൗതി വക്താവ് മുഹമ്മദ് അബ്ദുസലാം പറഞ്ഞു.

യെമനിലെ ഹാദി ഭരണകൂടത്തിനെതിരേ ഹൗതിഷിയാകൾ നടത്തുന്ന സമരത്തിന് ഇറാന്‍റെ പിന്തുണയുണ്ട്. ഹാദി സർക്കാരിനെ രക്ഷിക്കാനായി സൗദിയും യുഎഇയും യെമനിലെ യുദ്ധത്തിൽ ഇടപെട്ടത് 2015 മാർച്ചിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.