എത്യോപ്യയിൽ പട്ടാളമേധാവി കൊല്ലപ്പെട്ടു
എത്യോപ്യയിൽ  പട്ടാളമേധാവി കൊല്ലപ്പെട്ടു
Monday, June 24, 2019 12:12 AM IST
ആഡിസ് അബാബ: വടക്കൻ ഏത്യോപ്യയിലെ അംഹാര സ്വയംഭരണ പ്രവിശ്യാസർക്കാരിനെ അട്ടിമറിക്കാൻ നടന്ന ശ്രമത്തിനിടെ പ്രവിശ്യാ പ്രസിഡന്‍റും സൈനിക മേധാവിയും അടക്കം നാലു പേർ കൊല്ലപ്പെട്ടു. അട്ടിമറി ശ്രമം പരാജയപ്പെട്ടുവെന്ന് എത്യോപ്യൻ പ്രധാനമന്ത്രി അബിയ് അഹ്‌മെദിന്‍റെ ഓഫീസ് അറിയിച്ചു.

അംഹാരൻ തലസ്ഥാനമായ ബാഹിർദാറിൽ ശനിയാഴ്ച വൈകിട്ട് നടന്ന ആക്രമണത്തിൽ പ്രവിശ്യാ പ്രസിഡന്‍റ് അംബാച്യൂ മെകോന്നെൻ, അദ്ദേഹത്തിന്‍റെ ഉപദേഷ്ടാവ് എന്നിവർ കൊല്ലപ്പെട്ടു. മണിക്കൂറുകൾക്കകം രാജ്യ തലസ്ഥാനമായ ആഡിസ് അബാബയിലുണ്ടായ മറ്റൊരാക്രമണത്തിൽ സായുധസേനാ ചീഫ് ഓഫ് സ്റ്റാഫ് സീറെ മെകോന്നെനും ഒരു റിട്ട. ബ്രിഗേഡിയറും കൊല്ലപ്പെട്ടു. രണ്ട് ആക്രമണങ്ങളും തമ്മിലുള്ള ബന്ധം വ്യക്തമല്ല.

അംഹാരയിലെ സമാധാന, സുരക്ഷാ ബ്യൂറോയുടെ മേധാവി ബ്രിഗേഡിയർ ജനറൽ അസാമിനെ ടിസിഗെയാണ് അട്ടിമറി ശ്രമം നടത്തിയതെന്ന് പ്രധാനമന്ത്രിയുടെ വക്താവ് ബില്ലെൻ സെയൂം അറിയിച്ചു.

സായുധസേനാ മേധാവി മെകോന്നനെ അദ്ദേഹത്തിന്‍റെ അംഗരക്ഷകരാണ് വധിച്ചത്. ഇവരെ പിടികൂടാനായി. അതേസമയം അംഹാരയിലെ ആക്രമണത്തിനു നേതൃത്വം നല്കിയ ബ്രിഗേഡിയർ ടിസിഗെയെ പിടികൂടാനായിട്ടില്ല.


അംഹാരയിലെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും പ്രവിശ്യയുടെ നിയന്ത്രണം ഫെഡറൽ സർക്കാർ ഏറ്റെടുത്തെന്നും പ്രധാനമന്ത്രിയുടെ വക്താവ് വ്യക്തമാക്കി. 2018ൽ പ്രധാനമന്ത്രിയായ അബിയ് അഹ്‌മെദ് എത്യോപ്യയിൽ സമൂല പരിഷ്കരണത്തിനു ശ്രമിക്കുന്നതിനിടെ ഉണ്ടായ അട്ടിമറി ശ്രമത്തിന്‍റെ കാരണം വ്യക്തമല്ല.

വർഷങ്ങൾ നീണ്ട ജനകീയ പ്രതിഷേധത്തിനൊടുവിൽ മുൻ പ്രധാനമന്ത്രി ഹെയ്‌ൽമറിയം ദെസൽഗൻ രാജിവച്ചൊഴിഞ്ഞതോടെയാണ് അഹ്‌മെദ് പ്രധാനമന്ത്രിയായത്. തടവറയിൽ അടയ്ക്കപ്പെട്ട ആയിരക്കണക്കിനു രാഷ്‌ട്രീയ തടവുകാരെ അദ്ദേഹം മോചിപ്പിച്ചു. വെബ്സൈറ്റുകൾ സെൻസർ ചെയ്യുന്നത് നിർത്തി. അയൽരാജ്യമായ എറിട്രിയയുമായി 20 വർഷം തുടർന്ന യുദ്ധം അവസാനിപ്പിച്ചു. സുപ്രധാന സാന്പത്തിക പരിഷ്കാരങ്ങൾ നടപ്പിലാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.