കുൽഭൂഷൺ കനൽവഴികൾ...
കുൽഭൂഷൺ കനൽവഴികൾ...
Thursday, July 18, 2019 12:45 AM IST
2016 മാർച്ച് മൂന്ന്: നാവികസേനാ മുൻ ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവിനെ പാക്കിസ്ഥാൻ അറസ്റ്റ് ചെയ്തു.

മാർച്ച് 24: ഇന്ത്യൻ ചാരനായ ജാദവിനെ ബലൂചിസ്ഥാൻ പ്രവിശ്യയിൽനിന്ന് അറസ്റ്റ് ചെയ്തെന്ന് പാക്കിസ്ഥാൻ വാദം.

മാർച്ച് 26: ഇറാനിൽ ചരക്കുനീക്ക വ്യവസായം നടത്തുന്ന ജാദവിനെ പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽനിന്ന് അറസ്റ്റ് ചെയ്തതിനു തെളിവില്ലെന്ന് ഇന്ത്യയുടെ ആരോപണം.

മാർച്ച് 29: ജാദവിന് അഭിഭാഷകനെ അനുവദിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. പാക്കിസ്ഥാൻ നിരസിച്ചു. അഭിഭാഷകസഹായം അനുവദിക്കണമെന്ന് ഒരു വർഷത്തിനിടെ 16 തവണ ഇന്ത്യ ആവശ്യപ്പെട്ടെങ്കിലും പാക്കിസ്ഥാൻ അനുകൂല തീരുമാനം എടുത്തില്ല.

2017 ഏപ്രിൽ പത്ത്: പാക്കിസ്ഥാനെതിരേ ഗൂഢാലോചനയും അട്ടിമറിയും നടത്തിയെന്നാരോപിച്ച് പാക് പട്ടാളക്കോടതി ജാദവിന് വധശിക്ഷ വിധിച്ചു. ജാദവിനെ വധിക്കാനുള്ള പാക് ഗൂഢാലോചനയാണെന്ന് ഇന്ത്യയുടെ ആരോപണം.

2017 ഏപ്രിൽ 11: ജാദവിനു നീതി ലഭിക്കാൻ ഇന്ത്യ ഏതുമാർഗവും സ്വീകരിക്കുമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പാർലമെന്‍റിന്‍റെ ഇരുസഭകളിലും പറഞ്ഞു.

2017 ഏപ്രിൽ 14: ജാദവിനെതിരേയുള്ള കുറ്റപത്രത്തിന്‍റെയും വധശിക്ഷാ വിധിയുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പ് പാക്കിസ്ഥാനോട് ഇന്ത്യ ആവശ്യപ്പെട്ടു. അഭിഭാഷകസഹായം അനുവദിക്കണമെന്നും ആവശ്യം.

2017 ഏപ്രിൽ 20: കേസിന്‍റെ വിചാരണ വിശദാംശങ്ങളും അപ്പീൽ നടപടികളും ഇന്ത്യ ഔദ്യോഗികമായി ആവശ്യപ്പെട്ടു.

2017 ഏപ്രിൽ 27: ജാദവിനെ സന്ദർശിക്കാൻ കുടുംബത്തിന് വീസ അനുവദിക്കണമെന്നാവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പാക് വിദേശകാര്യ ഉപദേഷ്ടാവ് സർതാജ് അസീസിന് കത്ത് എഴുതി.

2017 മേയ് എട്ട്: പാക് പട്ടാളക്കോടതിയുടെ വിധിക്കെതിരേ ഇന്ത്യ ഹേഗിലെ അന്താരാഷ്‌ട്ര നീതിന്യായ കോടതിയെ (ഐസിജെ) സമീപിച്ചു.

2017 മേയ് ഒന്പത്: ജാദവിന്‍റെ വധശിക്ഷ ഐസിജെ സ്റ്റേ ചെയ്തു.


2017 മേയ് 15: അന്തരാഷ്‌ട്രകോടതിയിൽ കേസിന്‍റെ വാദത്തിൽ ഇന്ത്യയും പാക്കിസ്ഥാനും ആരോപണ പ്രത്യാരോപണ ശരങ്ങൾ. ജാദവിനെതിരേയുള്ള നടപടി അടിയന്തരമായി പിൻവലിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ലോകത്തിനു മുന്നിൽ പാക്കിസ്ഥാനെ മോശമായി ചിത്രീകരിച്ച് തെറ്റിദ്ധാരണ പരത്തി ഇന്ത്യ രാഷ്‌ട്രീയ നാടകം കളിക്കുകയാണെന്ന് പാക്കിസ്ഥാൻ.

2017 മേയ് 18: അന്തിമവിധി പുറപ്പെടുവിക്കുംവരെ ജാദവിന്‍റെ ശിക്ഷ നടപ്പിലാക്കുന്നത് നിർത്തിവയ്ക്കാൻ ഐസിജെ ഉത്തരവ്.

2017 ഡിസംബർ 26: കുൽഭൂഷൻ ജാദവിനെ ഭാര്യയും അമ്മയും സന്ദർശിക്കുന്നു.

2018 ഏപ്രിൽ 17: ജാദവിന്‍റെ കേസിൽ ഇന്ത്യ രണ്ടാംവട്ടം എഴുതിത്തയാറാക്കിയ മറുപടി ഐസിജെയിൽ സമർപ്പിച്ചു.

2018 ജൂലൈ 17: പാക്കിസ്ഥാൻ രണ്ടാം വട്ട എതിർവാദവും സമർപ്പിച്ചു.

2018 ഓഗസ്റ്റ് 22: കേസിൽ 2019 ഫെബ്രുവരിയിൽ വാദം കേൾക്കാമെന്നു സിഐജി.

2018 നവംബർ 21: ജദാവിന് നയതന്ത്രസഹായം അനുവദിക്കണമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്.

2019 ഫെബ്രുവരി 18: കുൽഭൂഷൺ ജാദവ് കേസിൽ നാലു ദിവസത്തെ വിചാരണ അന്താരാഷ്‌ട്ര നീതിന്യായകോടതിൽ ആരംഭിച്ചു.

2019 ഫെബ്രുവരി 19: പാക് പട്ടാളക്കോടതിയുടെ വധശിക്ഷ റദ്ദാക്കണമെന്നും അടിയന്തരമായി വിട്ടയയ്ക്കണമെന്നും ഇന്ത്യയുടെ ആവശ്യം.

2019 ഫെബ്രുവരി 20: കുപ്രസിദ്ധമായ പാക് പട്ടാളക്കോടതിയുടെ പ്രവർത്തനത്തെ ചോദ്യം ചെയ്ത ഇന്ത്യ, ജാദവിന്‍റെ ശിക്ഷ റദ്ദാക്കി വെറുതേ വിടണമെന്ന് ആവശ്യപ്പെട്ടു.

2019 ഫെബ്രുവരി 21: ഇന്ത്യയുടെ വാദം അംഗീകരിക്കാനാവില്ലെന്നും ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്നും പാക്കിസ്ഥാൻ ഐസിജെയിൽ.

2019 ജൂലൈ നാല്: കേസിൽ ജൂലൈ 17 ന് വിധി പുറപ്പെടുവിക്കുമെന്ന് ഐസിജെ.

2019 ജൂലൈ 17: ഇന്ത്യക്ക് ചരിത്ര വിജയം; കുൽഭൂഷൻ ജാദവിന്‍റെ വധശിക്ഷ പാക്കിസ്ഥാൻ പുനഃപരിശോധിക്കണമെന്നും അഭിഭാഷക സഹായം നൽകണമെന്നും ഐസിജെ വിധി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.