ബ്രെക്സിറ്റ്: തെരഞ്ഞെടുപ്പ് അഭ്യൂഹം ശക്തം
ബ്രെക്സിറ്റ്: തെരഞ്ഞെടുപ്പ്  അഭ്യൂഹം ശക്തം
Wednesday, October 23, 2019 11:36 PM IST
ലണ്ടൻ: ബ്രെക്സിറ്റ് കാലാവധി നീട്ടുന്നതിനോടു യോജിപ്പില്ലെന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറീസ് ജോൺസൻ. മൂന്നുമാസത്തേക്കുകൂടി കാലാവധി നീട്ടുന്ന കാര്യം യൂറോപ്യൻ യൂണിയൻ‌ പരിഗണിക്കണമെന്നു യൂറോപ്യൻ കൗൺസിൽ പ്രസിഡന്‍റ് ഡോണൾഡ് ടസ്ക് നിർദേശിച്ചതിനു പിന്നാലെയാണ് ജോൺസൻ നിലപാടു കടുപ്പിച്ചത്. ജനുവരി അവസാനംവരെ കാലാവധി നീട്ടിത്തരാൻ ഇയു തീരുമാനിച്ചാൽ ഡിസംബറിൽ തെരഞ്ഞെടുപ്പു നടത്തണമെന്നു താൻ നിർദേശിക്കുമെന്ന് ജോൺസൻ വ്യക്തമാക്കി. എന്നാൽ പ്രതിപക്ഷ ലേബർ പാർട്ടിയുടെ സഹകരണം കൂടാതെ ഈ തീരുമാനം നടപ്പാക്കാനാവില്ല. ഇന്നലെ ലേബർ നേതാവ് ജെറമി കോർബിനുമായി ജോൺസൻ നടത്തിയ ചർച്ച പരാജയപ്പെട്ടു.


ചൊവ്വാഴ്ച പാർലമെന്‍റിൽ നടന്ന രണ്ടുവോട്ടെടുപ്പുകളിൽ് ഒരെണ്ണത്തിൽ സർക്കാർ വിജയിച്ചു. 115 പേജുള്ള ബ്രെക്സിറ്റ് കരാറിനു തത്വത്തിൽ അംഗീകാരം നൽകുന്ന ബിൽ എംപിമാർ പാ സാക്കി. എന്നാൽ ബ്രെക്സിറ്റ് ചർച്ച മൂന്നു ദിവസമായി ചുരുക്കണമെന്നു നിർദേശിക്കുന്ന പ്രമേയം പാസായില്ല. ഫാസ്റ്റ്ട്രാക് ബ്രെക്സിറ്റ് പറ്റില്ലെന്നു ഭൂരിപക്ഷം പേരും നിലപാടെടുത്തത് ജോൺസനു തിരിച്ചടിയായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.