ജോൺസൻ അഴിച്ചുപണിക്ക്
ജോൺസൻ  അഴിച്ചുപണിക്ക്
Monday, December 16, 2019 12:29 AM IST
ലണ്ടൻ: ബ്രിട്ടനിൽ എൺപതു സീറ്റിന്‍റെ ഭൂരിപക്ഷത്തോടെ ഭരണമുന്നണിയെ വീണ്ടും അധികാരത്തിലെത്തിച്ച പ്രധാനമന്ത്രി ബോറീസ് ജോൺസൻ മന്ത്രിസഭയിലും സിവിൽ സർവീസിലും വൻ അഴിച്ചുപണിക്കു തുനിയുമെന്നു റിപ്പോർട്ട്.

ജനുവരി 31നു ബ്രെക്സിറ്റ് നടപ്പാക്കുന്നതിനാണ് ആദ്യ മുൻഗണന. അതിനുശേഷമായിരിക്കും വൻതോതിലുള്ള അഴിച്ചുപണി. പ്രതിപക്ഷ ലേബറിനെ കൈവിട്ട് കൺസർവേറ്റീവ് പാർട്ടിക്ക് വോട്ടു ചെയ്തവർക്ക് മന്ത്രിസഭയിൽ പ്രാതിനിധ്യം ഉറപ്പാക്കും. ചൊവ്വാഴ്ച സർ ലിൻഡ്സേ ഹോയിൽ സ്പീക്കറായി ചുമതലയേൽക്കും. എംപിമാരുടെ സത്യപ്രതിജ്ഞയ്ക്ക് അദ്ദേഹം നേതൃത്വം നല്കും. വ്യാഴാഴ്ച എലിസബത്ത് രാജ്ഞി എംപിമാരെ അഭിസംബോധന ചെയ്തു പ്രസംഗിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.