യെമനിലെ യുഎസ് ഡ്രോൺ ആക്രമണം; ഭീകര നേതാവ് അൽറിമി കൊല്ലപ്പെട്ടെന്നു ട്രംപ്
യെമനിലെ യുഎസ് ഡ്രോൺ ആക്രമണം; ഭീകര നേതാവ് അൽറിമി കൊല്ലപ്പെട്ടെന്നു ട്രംപ്
Friday, February 7, 2020 11:31 PM IST
വാഷിംഗ്ടൺ ഡിസി: അൽക്വയ്ദ നേതാവ് അയ്മൻ അൽ സവാഹിരിയുടെ ഡെപ്യൂട്ടിയും അൽക്വയ്ദ ഇൻ അറേബ്യൻ പെനിൻസുലയുടെ സ്ഥാപക നേതാവുമായ ഖാസിം അൽ റിമി യെമനിൽ യുഎസ്നടത്തിയ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നു പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് സ്ഥിരീകരിച്ചു. എപ്പോഴാണ് ആക്രമണം നടത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.

ട്രംപ് ഭരണത്തിൽ കൊല്ലപ്പെടുന്ന മൂന്നാമത്തെ കൊടുംഭീകരനാണ് അൽറിമി. ഒക്ടോബറിൽ ഐഎസ് നേതാവ് അബുബേക്കർ അൽ ബാഗ്ദാദിയും ജനുവരിയിൽ ഇറാന്‍റെ സമുന്നത ജനറൽ ഖാസിം സുലൈമാനിയും അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെടുകയുണ്ടായി.

യെമനിലെ സിവിലിയൻ ജനതയ്ക്ക് എതിരേ അസംഖ്യം ആക്രമണങ്ങൾ നടത്തിയ അൽ റിമിയുടെ സംഘടന യുഎസിനെതിരേയും ആക്രമണത്തിനു പദ്ധതിയിട്ടെന്നു ട്രംപ് ചൂണ്ടിക്കാട്ടി. ഡിസംബർ ആറിന് ഫ്ളോറിഡയിലെ പെനസ്കോള യുഎസ് നേവൽ എയർസ്റ്റേഷനിൽ നടന്ന വെടിവയ്പിന്‍റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി അൽറിമി വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നു. ഒരു സൗദി വ്യോമസേനാ ഉദ്യോഗസ്ഥൻ പെനസ്കോളയിൽ നടത്തിയ വെടിവയ്പിൽ മൂന്ന് അമേരിക്കൻ നാവികർ കൊല്ലപ്പെട്ടു. വെടിവയ്പ് നടത്തിയ മുഹമ്മദ് അൽഷംറാനിയെ വീരനായകൻ എന്നാണ് അൽറിമി വിശേഷിപ്പിച്ചത്. നേവൽ എയർസ്റ്റേഷനിലെ വെടിവയ്പിന്‍റെ പശ്ചാത്തലത്തിൽ, 21 സൗദി സൈനിക കേഡറ്റുകളെ അമേരിക്ക സൗദിയിലേക്കു തിരിച്ചയച്ചു. അമേരിക്കയിൽ പരിശീലനത്തിനെത്തിയതായിരുന്നു ഇവർ.


അഫ്ഗാനിസ്ഥാനിൽ ഉസാമ ബിൻ ലാദന്‍റെ കൂടെ പ്രവർത്തിച്ചിരുന്ന അൽ റിമി 1990കളിലാണ് അൽക്വയ്ദയിൽ ചേർന്നത്. അമേരിക്കക്കാരെ ലക്ഷ്യമിട്ടുള്ള നിരവധി ആക്രമണങ്ങൾക്ക് ചുക്കാൻപിടിച്ചു. അൽ റിമിയെ ഇല്ലായ്മ ചെയ്തതോടെ അമേരിക്കയുടെയും സഖ്യകക്ഷികളുടെയും സുരക്ഷിതത്വം വർധിച്ചു. നമ്മുടെ താത്പര്യങ്ങൾക്ക് എതിരു നിൽക്കുന്ന ഭീകരരെ കണ്ടെത്തി വകവരുത്തുന്നതു തുടരുമെന്നു ട്രംപ് ഉറപ്പു നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.