ഇഷാനുള്ളയുടെ രക്ഷപ്പെടൽ: രക്ഷിതാക്കൾ കോടതിയിലേക്ക്
ഇഷാനുള്ളയുടെ രക്ഷപ്പെടൽ: രക്ഷിതാക്കൾ കോടതിയിലേക്ക്
Sunday, February 9, 2020 12:14 AM IST
ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ പെഷവാറിൽ ആർമി സ്കൂളിൽ 2014 ൽ നടന്ന ഭീകരാക്രമണത്തിന്‍റെ സൂത്രധാരൻ സുരക്ഷാസേനയുടെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. പാക് താലിബാൻ മുൻ വക്താവ് ഇഷാനുള്ള ഇഷാൻ എന്ന ഭീകരനാണ് പെഷവാർ ആർമി സ്കൂൾ ആക്രമണത്തിന്‍റെ സൂത്രധാരൻ. 2012 ൽ മലാല യുസഫ് സായിക്കെതിരേ നടന്ന ആക്രമണത്തിന്‍റെ ബുദ്ധികേന്ദ്രവും ഇയാളായിരുന്നു.

കഴിഞ്ഞമാസം 11 ന് ഇഷാനുള്ള സുരക്ഷാസേനയുടെ പിടിയിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. സമൂഹമാധ്യമങ്ങളിൽ ഇഷാനുള്ള തന്നെ പ്രചരിപ്പിച്ച ഓഡിയോ ക്ലിപ്പിലൂടെയാണ് രക്ഷപ്പെട്ട വിവരം പുറംലോകം അറിയുന്നത്. 2017 ൽ കീഴടങ്ങുന്നതിനു സമ്മതം അറിയിച്ചപ്പോൾ സൈന്യം നൽകിയ വാഗ്ദാനങ്ങളൊന്നും പാലിക്കാതിരുന്നതിനാൽ താൻ ജയിലിൽ നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്നാണ് ഇഷാനുള്ള പറയുന്നത്.


അതിനിടെ ഇഷാനുള്ള സംഭവത്തിൽ സൈനികമേധാവിയുൾപ്പെടെ ഉന്നതർക്കെതിരേ നടപടിയാവശ്യപ്പെട്ട് കോടതിയിൽ ഹർജി. ആക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടികളുടെ രക്ഷിതാക്കളാണ് നിയമനടപടിയിലേക്കു നീങ്ങിയത്. മുതിർന്ന ഉദ്യോഗസ്ഥർക്കെതിരേ നടപടിയാവശ്യപ്പെട്ട് പെഷവാർ ഹൈക്കോടതിയെയാണ് സമീപിച്ചിരിക്കുന്നതെന്ന് ഇവരുടെ സംഘടനയുടെ പ്രസിഡന്‍റ് ഫൈസൽ ഖാൻ അറിയിച്ചു. സൈനികതലവനും രഹസ്യാന്വേഷണവിഭാഗമായ ഐഎസ്ഐയുടെ തലവനും ഉൾപ്പെടെ മുതിർന്ന ഉദ്യോഗസ്ഥരാണ് സംഭവത്തിൽ കുറ്റക്കാരെന്നും ഹർജിയിൽ ആരോപിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.