ഡൽഹി കലാപം: ഉത്കണ്ഠ രേഖപ്പെടുത്തി യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷണർ‌
Friday, February 28, 2020 12:26 AM IST
ജനീവ: ഇന്ത്യയിലെ പൗരത്വ നിയമ ഭേദഗതിയിലും ഡൽഹി കലാപത്തിൽ പോലീസിന്‍റെ നിഷ്ക്രിയത്വത്തിലും വലിയ ഉത്കണ്ഠ രേഖപ്പെടുത്തുന്നുവെന്ന് യുഎൻ മനുഷ്യാവകാശ കൗൺസിൽ ഹൈക്കമ്മീഷണർ മിഷേൽ ബാഷേലെ. മനുഷ്യാവകാശ കൗൺസിലിന്‍റെ 43-ാം സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.

ഇന്ത്യ കഴിഞ്ഞ വർഷം പാസാക്കിയ പൗരത്വ നിയമ ഭേദഗതി അത്യന്തം ഉത്കണ്ഠയുളവാക്കുന്നതാണെന്ന് മിഷേൽ പറഞ്ഞു. ഇന്ത്യയിലെ എല്ലാ വിഭാഗത്തിലും പെട്ട അനേകം പേർ സിഎഎയ്ക്കെതിരേ സമാധാനപരമായി പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. മുസ്‌ലിംകൾക്കെതിരേ നടന്ന ആക്രമണത്തിൽ പോലീസ് പ്രകടിപ്പിച്ച നിഷ്ക്രിയത്വം വലിയ ഉത്കണ്ഠയുണ്ടാക്കുന്നതാണ്. ഇപ്പോഴിത് 38 പേർ കൊല്ലപ്പെട്ട വലിയ സാമുദായിക സംഘർഷമായി മാറിയിരിക്കുന്നു. അക്രമം വെടിയാൻ എല്ലാ രാഷ്‌ട്രീയപാർട്ടികളോടും അഭ്യർഥിക്കുകയാണ്-മിഷേൽ പറഞ്ഞു. മുൻ‌ ചിലിയൻ പ്രസിഡന്‍റാണ് ഇവർ.


കാഷ്മീരിൽ ഏതാനും രാഷ്‌ട്രീയനേതാക്കളെ മോചിപ്പിക്കുകയും ജനജീവിതം ഒരു പരിധി വരെ സാധാരണനിലയിലാകുകയും ചെയ്തിട്ടുണ്ടെന്ന് മിഷേൽ പറഞ്ഞു. അതേസമയം, 800 രാഷ്‌ട്രീയ നേതാക്കളും പൊതുപ്രവർത്തകരും കരുതൽ തടങ്കലിലാണ്. വൻതോതിലുള്ള സൈനികസാന്നിധ്യം സ്കൂളുകളുടെയും ബിസിനസ് സ്ഥാപനങ്ങളുടെയും ഉപജീവനമാർഗത്തെയും ബാധിച്ചിട്ടുണ്ട്.

സുരക്ഷാസേന നടത്തുന്നതായി ആരോപിക്കപ്പെടുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരേ ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല. ഇന്ത്യയിലെ സുപ്രീംകോടതിയുടെ നിർദേശപ്രകാരം മൊബൈൽ, ഇന്‍റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിച്ചിട്ടുണ്ട്. എന്നാൽ, സമൂഹമാധ്യങ്ങൾ ഉപയോഗിക്കുന്നതിൽ അധികൃതർ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്-മിഷേൽ കൂട്ടിച്ചേർ‌ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.