നവൽനി പ്രതിഷേധം: റഷ്യ-യുഎസ് പോര്
നവൽനി പ്രതിഷേധം:  റഷ്യ-യുഎസ് പോര്
Monday, January 25, 2021 12:20 AM IST
മോസ്കോ: റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവൽനിയുടെ അറസ്റ്റിനെത്തുടർന്ന് റഷ്യയിൽ നടക്കുന്ന പ്രതിഷേധത്തിൽ 3,500 പേർ അറസ്റ്റിലായെന്ന യുഎസ് എംബസിയുടെ പ്രസ്താവനയിൽ റഷ്യ-യുഎസ് പേര് മുറുകുന്നു. റഷ്യയുടെ ആഭ്യന്തരകാര്യങ്ങളിൽ മറ്റുള്ളവർ ഇടപെടേണ്ടെന്ന് റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിന്‍റെ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. ജർമനിയിലെ ചികിത്സയ്ക്കുശേഷം റഷ്യയിൽ തിരിച്ചെത്തിയ നവൽനിയെ വിമാനത്താവളത്തിൽനിന്ന് അറസ്റ്റ് ചെയ്തിരുന്നു. നവൽനിയുടെ അറസ്റ്റിൽ ശനിയാഴ്ചയാണു റഷ്യയിൽ പ്രതിഷേധം സംഘടിപ്പിച്ചത്.

സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും യുഎസ് പിന്തുണയ്ക്കുമെന്ന് റഷ്യയിലെ യുഎസ് എംബസി വക്താവ് റെബേക്ക റോസ് ശനിയാഴ്ച ട്വീറ്റ് ചെയ്തിരുന്നു. നവൽനിയെ മോചിപ്പിക്കണെന്ന യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റിന്‍റെ ട്വീറ്റും എംബസി റീ ട്വീറ്റ് ചെയ്തിരുന്നു.


റഷ്യയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടാനുള്ള ശ്രമമാണെന്നും റഷ്യൻ ഫെഡറേഷന്‍റെ നിയമങ്ങൾ ലംഘിക്കുന്നതിനെ അമേരിക്ക പിന്തുണയ്ക്കുകയാണെന്നും പെസ്കോവ് പ്രസ്താവനയിൽ പറഞ്ഞു. നവൽനിയുടെ അറസ്റ്റിൽ റഷ്യയിലെ എല്ലാ പ്രമുഖ നഗരങ്ങളിലും പ്രതിഷേധം അലയടിച്ചു. മോസ്കോയിൽ നടന്ന പ്രതിഷേധത്തിൽ 15,000 പേർ പങ്കെടുത്തു.

ടോംസ്കിൽനിന്നു മോസ്കോയിലേക്കുള്ള വിമാനയാത്രയ്ക്കിടെ കുഴഞ്ഞു വീണ നവൽനി ജർമനിയിലെ ചികിത്സയ്ക്കു ശേഷമാണു മോസ്കോയിലേക്കു മടങ്ങിയെത്തിയത്. റഷ്യൻ രഹസ്യാന്വേഷണ സേന കൊല്ലാൻ ശ്രമിച്ചതാണെന്നു നവൽനി ആരോപിച്ചത് വൻവിവാദത്തിനാണു തിരികൊളുത്തിയത്. 17ന് മോസ്കോ വിമാനത്താവളത്തിലെത്തിയ നവൽനിയെ അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കി. റഷ്യയ്ക്കെതിരെ പ്രവർത്തിച്ചെന്ന കുറ്റം ആരോപിച്ചാണ് അറസ്റ്റ് ചെയ്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.