വിന്‍റർ ഒളിന്പിക്സിന് യുഎസിന്‍റെ നയതന്ത്ര ബഹിഷ്കരണം: തിരിച്ചടി നല്കുമെന്നു ചൈന
വിന്‍റർ ഒളിന്പിക്സിന് യുഎസിന്‍റെ നയതന്ത്ര ബഹിഷ്കരണം: തിരിച്ചടി നല്കുമെന്നു ചൈന
Wednesday, December 8, 2021 12:16 AM IST
ബെയ്ജിംഗ്: അടുത്തവർഷം ബെയ്ജിംഗിൽ നടക്കുന്ന വിന്‍റർ ഒളിന്പിക്സ് നയതന്ത്രതലത്തിൽ ബഹിഷ്കരിക്കാനുള്ള അമേരിക്കയുടെ തീരുമാനത്തെ അപലപിച്ച് ചൈന. ഉചിതമായ തിരിച്ചടി ചൈന നല്കുമെന്നു വിദേശകാര്യ വക്താവ് ഴാവോ ലിജിയാൻ പറഞ്ഞു.

ചൈനയിലെ മനുഷ്യാവകാശധ്വംസനങ്ങൾ ചൂണ്ടിക്കാട്ടിയാണ് അമേരിക്കയുടെ തീരുമാനം. അമേരിക്ക ഔദ്യോഗിക പ്രതിനിധിസംഘത്തെ അയയ്ക്കില്ല. അതേസമയം, കായികതാരങ്ങൾ പങ്കെടുക്കുമെന്നു വൈറ്റ്ഹൗസ് വക്താവ് ജൻ സാകി തിങ്കളാഴ്ച അറിയിച്ചു. യുഎസിലെ ഭരണകക്ഷിയായ ഡെമോക്രാറ്റുകളും പ്രതിപക്ഷമായ റിപ്പബ്ലിക്കന്മാരും ബഹിഷ്കരണത്തെ പിന്തുണച്ചു.

സിൻജിംയാഗ് പ്രവിശ്യയിലെ ഉയിഗർ മുസ്‌ലിം ന്യൂനപക്ഷത്തെ പീഡിപ്പിക്കുന്നതും ഹോങ്കോംഗിലെ ജനാധിപത്യപ്രക്ഷോഭകരെ അടിച്ചമർത്തുന്നതുമാണ് അമേരിക്കയെയും പാശ്ചാത്യരാജ്യങ്ങളെയും അസ്വസ്ഥമാക്കുന്നത്. അടുത്തിടെ, മുതിർന്ന ചൈനീസ് നേതാവിനെതിരേ പീഡനാരോപണം ഉന്നയിച്ച ടെന്നീസ് താരം പെംഗ് ഷുയിയെക്കുറിച്ചു വിവരമില്ലാതായ സംഭവവുമുണ്ടായി.


ഒളിന്പിക്സ് മത്സരങ്ങൾക്കു ലോകരാജ്യങ്ങൾ പ്രതിനിധികളെ അയയ്ക്കുന്നതു പതിവാണ്. ഈ വർഷമാദ്യം ജപ്പാനിൽ നടന്ന സമ്മർ ഒളിന്പിക്സിൽ യുഎസ് പ്രസിഡന്‍റ് ബൈഡന്‍റെ ഭാര്യ ജിൽ ബൈഡൻ പങ്കെടുത്തിരുന്നു.

ബ്രിട്ടൻ, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളും വിന്‍റർ ഒളിന്പിക്സിനു നയതന്ത്ര ബഹിഷ്കരണം ആലോചിക്കുന്നുണ്ട്. യൂറോപ്യൻ രാജ്യമായ ലിത്വാനിയ ബഹിഷ്കരണം നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡ് കാരണം പ്രതിനിധിസംഘത്തെ അയയ്ക്കില്ലെന്നാണു ന്യൂസിലൻഡ് അറിയിച്ചിരിക്കുന്നത്.

സോവ്യറ്റ് യൂണിയന്‍റെ അഫ്ഗാൻ അധിനിവേശത്തിൽ പ്രതിഷേധിച്ച് അമേരിക്ക 1980ലെ മോസ്കോ സമ്മർ ഒളിന്പിക്സിൽ കായികതാരങ്ങളെ പങ്കെടുപ്പിക്കാതെ വിട്ടുനിന്നിരുന്നു. ഇതിനു പ്രതികാരമായി 1984ൽ അമേരിക്കയിലെ ലോസ് ആഞ്ചലസിൽ നടന്ന സമ്മർ ഒളിന്പിക്സ് സോവിയറ്റ് യൂണിയനും സഖ്യകക്ഷികളും ബഹിഷ്കരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.