കാബൂളിലെ മോസ്കിൽ സ്ഫോടനം
കാബൂളിലെ മോസ്കിൽ സ്ഫോടനം
Friday, August 19, 2022 1:02 AM IST
കാബൂള്‍:അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ സന്ധ്യാപ്രാര്‍ഥനയ്ക്കിടെ മോസ്‌കിലുണ്ടായ സ്ഫോടനത്തിൽ 21 പേര്‍ മരിച്ചു. 33 പേര്‍ക്കു പരിക്കേറ്റു.

കാബൂളിനു വടക്കുള്ള സിദ്ദിഖിയ മോസ്‌കില്‍ ബുധനാഴ്ച വൈകുന്നേരമായിരുന്നു അതിശക്തമായ സ്ഫോടനമെന്ന് പോലീസ് വക്താവ് ഖാലിദ് സര്‍ദാന്‍ അറിയിച്ചു. സ്‌ഫോടനത്തിന്‍റെ പ്രകമ്പനത്തിൽ സമീപകെട്ടിടങ്ങളുടെ ജനൽച്ചില്ലുകൾ തകർന്നു. മോസ്‌കിലെ ഇമാമും മതപണ്ഡിതനുമായ അമീര്‍ മുഹമ്മദ് കാബൂളിയും ഉള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്.

ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. പരിക്കേറ്റ് ആശുപത്രിയിൽ കഴിയന്നവരിൽ ഒമ്പതുപേര്‍ 18 വയസില്‍ താഴെയുള്ളവരാണ്. ഏഴുവയസുള്ള ഒരുകുട്ടിക്കും പരിക്കേറ്റതായി ഒരു സന്നദ്ധസംഘടനയുടെ പ്രതിനിധി അറിയിച്ചു.


രാജ്യത്തിന്‍റെ നിയന്ത്രണം ഭരണനേതൃത്വത്തിലുള്ള താലിബാൻ അവകാശപ്പെടുന്നുണ്ടെങ്കിലും സാധാരണക്കാരെയും പോലീസിനെയും ലക്ഷ്യമിട്ട് ഐഎസ് ആക്രമണങ്ങൾ രാജ്യത്ത് പതിവാണ്. രണ്ടാഴ്ച മുന്പ് കാബൂളിലുണ്ടായ രണ്ട് ബോംബ് സ്ഫോടനങ്ങളിൽ പത്തുപേർക്കാണ് ജീവഹാനി സംഭവിച്ചത്. നാൽപത് പേർക്കുപരിക്കേറ്റു. രണ്ട് ആക്രമണങ്ങളുടെയും ഉത്തരവാദിത്വം ഐഎസ് ഏറ്റെടുക്കുകയും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.