റഷ്യയും യുക്രെയ്നും യുദ്ധത്തടവുകാരെ കൈമാറി
റഷ്യയും യുക്രെയ്നും  യുദ്ധത്തടവുകാരെ കൈമാറി
Thursday, September 22, 2022 10:53 PM IST
കീവ്: മൂന്നു ലക്ഷം കരുതൽ സേനാംഗങ്ങളെകൂടി യുക്രെയ്നിൽ വിന്യസിക്കാനുള്ള പുടിന്‍റെ തീരുമാനത്തിനു പിന്നാലെ റഷ്യയും യുക്രെയ്നും പരസ്പരം യുദ്ധത്തടവുകാരെ കൈമാറിയതു ശ്രദ്ധേയമായി.

215 യുക്രെയ്ൻകാരെയും യുക്രെയ്ൻ യുദ്ധത്തിനിടെ പിടിയിലായി വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരടക്കം പത്തു വിദേശികളെയുമാണു റഷ്യ കൈമാറിയത്. യുക്രെയ്ൻകാർക്കായി തുർക്കിയും വിദേശികൾക്കായി സൗദി അറേബ്യയുമാണു റഷ്യയുമായി ചർച്ച നടത്തിയത്.

പുടിന്‍റെ അടുത്ത സുഹൃത്തും യുക്രെയ്ൻ എംപിയുമായ വിക്തർ മെദ്‌വെദ്ചുക്ക് അടക്കം 55 പേരെയാണു യുക്രെയ്ൻ മോചിപ്പിച്ചത്. യുദ്ധം ആരംഭിച്ചശേഷം ഇത്രയധികം തടവുകാരെ പരസ്പരം കൈമാറുന്നത് ആദ്യമാണ്.


മരിയുപോൾ നഗരത്തിൽനിന്നു റഷ്യ പിടികൂടിയ അസോവ് റെജിമെന്‍റിലെ 108 പോരാളികളും മോചിതരായവരിൽ ഉൾപ്പെടുന്നു. മോചിതരായ അഞ്ചു സൈനിക കമാൻഡർമാർ യുദ്ധം തീരുന്നതുവരെ തുർക്കിയിൽ ചെലവഴിക്കുമെന്നു യുക്രെയ്ൻ പ്രസിഡന്‍റ് സെലൻസ്കി അറിയിച്ചു.

അഞ്ചു ബ്രിട്ടീഷുകാർ, രണ്ട് അമേരിക്കക്കാർ, സ്വീഡൻ, ക്രൊയേഷ്യ, മോറോക്കോ എന്നീ രാജ്യങ്ങളിലെ ഓരോ പൗരന്മാർ എന്നിവരാണു മോചിക്കപ്പെട്ട വിദേശികൾ. ബ്രിട്ടീഷുകാരുടെ മോചനത്തിൽ പ്രധാനമന്ത്രി ലിസ് ട്രസ്, സൗദി സർക്കാരിനു നന്ദി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.